കൊരട്ടി: നിർമാണപ്രവൃത്തികൾ നടക്കുന്ന ദേശീയപാത കൊരട്ടി മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതുമൂലം ഗ്രാമീണറോഡുകൾ തകരുകയാണ്.

ഭാരവണ്ടികൾ അടക്കമുള്ള വാഹനങ്ങളുടെ ബാഹുല്യവും ഒരാഴ്ചയിലേറെയായി തുടരുന്ന മഴയും റോഡുകൾ തകരാൻ കാരണമായി. കൊരട്ടി മംഗലശേരി റോഡ്, ചെറ്റാരിക്കൽ, വഴിച്ചാൽ, നൈപുണ്യ - താമര കപ്പേള റോഡ്, ആറ്റപ്പാടം, പള്ളിക്കുളം അടക്കമുള്ള ഗ്രാമീണ റോഡുകളിൽ ചതിക്കുഴികൾ രൂപപ്പെട്ടു‌കഴിഞ്ഞു.

കാതിക്കുടം ചാത്തൻചാൽ പാടശേഖരത്തിനിടയിലൂടെ കടന്നുപോകുന്ന പാതയിൽ കുഴികൾ നിറഞ്ഞിരിക്കുകയാണ്. ഈ റോഡിലുള്ള കലുങ്ക് അപകടാവസ്ഥയിലാണ്. കോൺക്രീറ്റ് സ്ലാബുകൾക്ക് കേടുപാടു സംഭവിച്ചിട്ടുണ്ടെന്നു മാത്രമല്ല കൾവർട്ടിന് ഇരുഭാഗത്തും കെട്ടിയിരിക്കുന്ന കരിങ്കൽഭിത്തികളും ഇളകിയ നിലയിലാണ്. പ്രളയത്തിനുമുമ്പ് ഭാഗികമായും പ്രളയത്തോടെ ഏറെക്കുറെ പൂർണമായും തകർന്നിരിക്കുകയാണ്. ദേശീയപാതയിൽനിന്നും വഴിതിരിച്ചുവിടുന്ന വണ്ടികളും ഇതിലൂടെ കടന്നുപോകുന്നുണ്ട്.

മേലൂർ ഗ്രാമപഞ്ചായത്തിലെ പല റോഡുകളിലും സമാനമായ സാഹചര്യമാണു നിലനിൽക്കുന്നത്. മഴയെത്തുടർന്ന് കുഴികളിൽ വെള്ളം കെട്ടുന്നതുമൂലം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ്. അമിതഭാരവുമായിവരുന്ന ഭാരവണ്ടികളെ അതിജീവിക്കാനുള്ള ശേഷി ഗ്രാമീണറോഡുകൾക്കില്ല.

താത്കാലികമായെങ്കിലും അറ്റകുറ്റപ്പണികൾ ചെയ്ത് റോഡുകളിൽ രൂപപ്പെട്ട കുണ്ടുംകുഴികൾക്കും പരിഹാരം കാണണമെന്നാണു നാട്ടുകാരുടെ ആവശ്യം.