തൃശൂർ: നഗരത്തിൽ വീണ്ടും അപകടഭീഷണിയായി ഇരുന്പുമേൽക്കൂര. പുത്തൻപള്ളിക്കു മുൻവശത്തുള്ള കെട്ടിടത്തിനുമുകളിലെ തുരുന്പുപിടിച്ച മേൽക്കൂരയാണ് ഏതുനിമിഷവും നിലംപതിക്കാവുന്നനിലയിൽ തൂങ്ങിയാടുന്നത്.

നേരത്തേ മോട്ടോർ നന്നാക്കുന്ന കടയായും സ്വർണാഭരണതൊഴിലാളികളുടെ സ്ഥാപനമായും പ്രവർത്തിച്ചിരുന്ന, പൂർണമായും ഷീറ്റുകൊണ്ട് നിർമിച്ച താത്കാലികമുറിയുടെ മേൽക്കൂരയാണ് ജനങ്ങൾക്ക് അപകടഭീഷണി ഉയർത്തുന്നത്. പുത്തൻപള്ളിയിലേക്കുള്ള വിശ്വാസികളും നിരവധി കച്ചവടക്കാരും ദിനംപ്രതി കടന്നുപോകുന്ന തിരക്കേറിയ വഴിയിലേക്കാണ് മേൽക്കൂര തൂങ്ങിനിൽക്കുന്നത്.

കഴിഞ്ഞമാസം കോർപറേഷൻ കെട്ടിടത്തിൽനിന്നും ഭീമൻ ഇരുന്പുമേൽക്കൂര നിലത്തേക്കുവീണ് അപകടമുണ്ടായിരുന്നു. അന്നു തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്.

വിഷയത്തിൽ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവിഷൻ കൗണ്‍സിലർ സിന്ധു ആന്‍റോ ചാക്കോള കോർപറേഷനു പരാതി സമർപ്പിച്ചിട്ടുണ്ട്. ശക്തമായ കാറ്റിൽ കീറിനശിച്ച കെട്ടിടത്തിലെതന്നെ കൂറ്റൻപരസ്യബോർഡും അപകടഭീഷണി ഉയർത്തുന്നുണ്ട്.