കൊരട്ടി: ദേശീയപാത പെരുമ്പിയിലെ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിനുമുന്നിൽ മാലിന്യ ക്കൂന്പാരം. റിസൺ ചർച്ചിലേക്കും മുസ്‌ലിം പള്ളിയിലേക്കും ക്രിമറ്റോറിയത്തിലേക്കുമുള്ള പാതവക്കിൽ മാലിന്യം സംഭരിച്ചിരിക്കുന്നതു പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഹരിതകർമസേനയാണ്.

ഹരിതകർമസേനയ്്ക്കു സുരക്ഷിതമായി മാലിന്യം സംഭരിക്കാൻ സ്ഥലം സജ്ജമാക്കി കൊടുക്കാത്തതു പഞ്ചായത്തിന്‍റെ വീഴ്ചയായാണു നാട്ടുകാർ ആരോപിക്കുന്നത്.

മാലിന്യവിമുക്ത പഞ്ചായത്ത് എന്ന് അധികൃതർ കൊട്ടിഘോഷിക്കുമ്പോഴും കാലവർഷം ശക്ത മായിരിക്കെ പാതവക്കിൽ നിക്ഷേപിച്ചിരിക്കുന്ന മാലിന്യം തൊട്ടടുത്ത ചാലിലും പാടശേഖരത്തിലുമെത്തി ഗുരുതരമായ ആരോഗ്യപ്രശ്നത്തിനു വഴിവയ്ക്കുമോയെന്ന ഭീതിയാണു പ്രദേശവാസികൾ പങ്കുവയ്ക്കുന്നത്.