കളിചിരി മായാതിരിക്കാൻ കരുതൽ വേണം

തൃശൂർ: വീണ്ടും ഒരു അവധിക്കാലം കഴിഞ്ഞ് കുട്ടികൾ വിദ്യാലയമുറ്റത്തേക്കു ചുവടുവച്ചിരിക്കുകയാണ്. പുത്തനുടുപ്പം പുതിയ ചങ്ങാതിമാരുമായി പഠിച്ചും കളിച്ചും വിദ്യാലയജീവിതം ആഘോഷമാക്കാൻ ഒരുങ്ങുന്പോൾ കുട്ടികൾക്കുമാത്രമല്ല മാതാപിതാക്കൾക്കും ചില നിർദേശങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് തൃശൂർ സിറ്റി പോലീസ്.

റോഡു മുറിച്ചുകടക്കുന്പോൾ ഇരുഭാഗത്തുനിന്നും വാഹനം വരുന്നില്ല എന്ന് ഉറപ്പുവരുത്തുക, നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന്‍റെ മുൻപിലൂടെയോ പിറകിലൂടെയോ റോഡ് മുറിച്ചുകടക്കാതിരിക്കുക, വാഹനം നിർത്തുന്നതിനുമുൻപ് ഇറങ്ങുകയോ കയറുകയോ അരുത്, റോഡിലൂടെ ഇറങ്ങിനടക്കാതെ ഫുട്പാത്തിലൂടെ നടക്കുക തുടങ്ങിയ ലളിതമായ സുരക്ഷാനിർദേശങ്ങൾ മനസിലാക്കിവയ്ക്കണമെന്നും പരസ്പരം സഹായിച്ചും കളിച്ചും ചിരിച്ചും വളരെ സുരക്ഷിതമായി പഠിച്ചുമുന്നേറണമെന്നുമാണ് പോലീസ് കുട്ടികൾക്കുനൽകുന്ന സന്ദേശം.

മാതാപിതാക്കൾക്കും ചില നിർദേശങ്ങൾ പോലീസ് പങ്കുവയ്ക്കുന്നു.

സുരക്ഷിതപാഠങ്ങൾ വീട്ടിൽനിന്ന്

പലരും കുട്ടികളെ സ്കൂളുകളിലേക്കു വിടുന്നതോടെ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞുവെന്നു കരുതുന്നുണ്ടെങ്കിൽ അതു മാത്രമല്ല ഉത്തരവാദിത്വം എന്നു പോലീസ് പറയുന്നു. വീട്ടിൽനിന്നു തുടങ്ങേണ്ട സുരക്ഷിതപാഠങ്ങൾ കുട്ടികൾക്കു വീട്ടിൽനിന്നും നൽകണം. സ്കൂളിലെ രക്ഷിതാക്കളുടെ യോഗങ്ങളിൽ നിർബന്ധമായും പങ്കെടുക്കണം. അതിലൂടെ രക്ഷിതാക്കൾക്കു പല ബോധവത്ക്കരണ ക്ലാസുകളും പോലീസും അധ്യാപകരും പകർന്നു നൽകുന്നുണ്ട്. അതൊരിക്കലും നഷ്ടപ്പടുത്തരുത്.

കുട്ടികളെ അറിയാൻ, അവരോടു ചേർന്നുനിൽക്കാൻ കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കുന്നതിനുള്ള സാഹചര്യവും ഒരുക്കിനൽകണം.

ചതിക്കുഴിയിൽ വീഴരുത്...

ലഹരിയുടെ ഉപയോഗവും വിപണനവും ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് കുട്ടികളെ നേർവഴിക്കു നയിക്കാൻ പോലീസിനുപുറമെ എക്സൈസും രംഗത്തുവന്നിട്ടുള്ളത്.
പുതിയകാലത്തിന്‍റെ ചതിക്കുഴികളിൽപെടാതിരിക്കാൻ കുട്ടികൾക്ക് അറിവ് നൽകുന്നതിനോടൊപ്പംതന്നെ സ്കൂളിനകത്തോ പുറത്തോ ലഹരിയുടെ ഉപയോഗവും വിപണനവും ശ്രദ്ധയിൽപ്പെട്ടാൽ സ്കൂളുകളിലെ പരാതിപ്പെട്ടികളിൽകൂടി അവ ബന്ധപ്പെട്ടവരെ അറിയിക്കാനും സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവയ്ക്കെല്ലാംപുറമെ കുട്ടികൾക്ക് എന്തെങ്കിലും മാനസിക ബുദ്ധിമുട്ടുകളോ പ്രശ്നങ്ങളോ നേരിടേണ്ടിവരുന്ന സന്ദർഭങ്ങളിൽ പോലീസിന്‍റെ 9497900200 എന്ന നന്പറിലേക്കോ കേന്ദ്രസർക്കാരിന്‍റെ മനസ് എന്ന പദ്ധതിയുടെ 1933 എന്ന നന്പരിലോ ബന്ധപ്പെടണമെന്നും ആവശ്യപ്പെടുന്നു.

ഈ നന്പറുകൾ സേവ് ചെയ്തോളൂ...

ലഹരിയുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഈ നന്പറുകളിൽ ബന്ധപ്പെടാം. യോദ്ധാവ്: 9995966666 (വാട്സാപ്പ് നന്പർ) നാർക്കോട്ടിക് സെൽ 9497927797, സ്പെഷൽ നാർക്കോട്ടിക് സെൽ 9497979794. എക്സൈസ് വകുപ്പിന്‍റെ നേർവഴി 9656178000, 9447178000. അടിയന്തര സാഹചര്യങ്ങളിൽ 112.