കൊച്ചി: എറണാകുളം സൗത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാലു പേര്‍ അറസ്റ്റിലായി. നടത്തിപ്പുകാരന്‍ പാലക്കാട് മണ്ണാര്‍ക്കാട് കാരക്കുറിശി അക്ബര്‍ അലി (28), ഇയാളുടെ സുഹൃത്തുക്കളായ മണ്ണാര്‍ക്കാട് കാരക്കുറിശി അമ്പഴക്കോടന്‍ വീട്ടില്‍ മന്‍സൂര്‍ അലി (30), മണ്ണാര്‍ക്കാട് കാരക്കുറിശി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പി. പി ഷെഫീഖ് (26), ഇടപാടുകാരനായ ചങ്ങനാശേരി വാഴപ്പിള്ളി തുരുത്തി വിഷ്ണു ഭവനില്‍ പി.വി. വിഷ്ണു (27) എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.

ഉത്തരേന്ത്യക്കാരായ ആറു സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേരാണ് തിങ്കളാഴ്ച രാത്രി എളമക്കര പോലീസും കടവന്ത്ര പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടിയിലായത്. കസ്റ്റഡിയിലെടുത്ത സ്ത്രീകളെ വനിതാ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ഇടപ്പള്ളിയില്‍ ഹോട്ടലിനു സമീപത്തായി അനാശാസ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എളമക്കര പോലീസിന് കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു . പോലീസ് പരിശോധന നടത്തിയെങ്കിലും സ്ത്രീകളാരും ഇവിടെ ഉണ്ടായിരുന്നില്ല.

പരിശോധനയെ തുടര്‍ന്ന് അക്ബര്‍ അലിയെ എളമക്കര പോലീസ് തിങ്കളാഴ്ച ഉച്ചയോടെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം കര്‍ഷ റോഡില്‍ മറ്റൊരു സ്ഥാപനം കൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പോലീസിനു ലഭിച്ചത്. തുടര്‍ന്ന് വൈകുന്നേരത്തോടെ പോലീസ് ഇവിടെ റെയ്ഡ് നടത്തുകയായിരുന്നു.

പോലീസ് എത്തുമ്പോള്‍ മുറിയില്‍ ഒരു ഇടപാടുകാരനും യുവതിയും ഉണ്ടായിരുന്നു. മറ്റുള്ള അഞ്ചു യുവതികള്‍ ഇടപാടുകാരെ കാത്തിരിക്കുകയായിരുന്നു. ലൊക്കാന്‍റോ സൈറ്റില്‍ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ നല്‍കിയായിരുന്നു ഇവര്‍ ഇടപാട് നടത്തിയിരുന്നത്.

സ്ഥാപനത്തിനുള്ളില്‍ നടത്തിയിരുന്ന ഇടപാടുകള്‍ക്ക് ഒറ്റത്തവണ 5,000 രൂപ വരെ ഇടാക്കിയിരുന്നു. ഇടപാടുകാർ ആവശ്യപ്പെടുന്ന ഇടങ്ങളിലേക്ക് യുവതികളെ എത്തിക്കുന്നതിന് 9,000 രൂപയ്ക്ക് മുകളിലായിരുന്നു പണം ഈടാക്കിയിരുന്നത്.

ഇത്തരത്തില്‍ അക്ബര്‍ അലി ലക്ഷങ്ങള്‍ സമ്പാദിച്ചതായാണ് പോലീസ് പറയുന്നത്. പാലക്കാട് സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്. വീടിനു സമീപത്തായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചായക്കടയുണ്ട്. ഇവിടെ നിരവധി ആളുകള്‍ എത്തുമായിരുന്നു.

യുവതികളെ വീഴ്ത്തിയത് പ്രണയം നടിച്ച്

അക്ബര്‍ അലി പെണ്‍കുട്ടികളെ വീഴ്ത്തിയിരുന്നത് പ്രണയം നടിച്ചായിരുന്നുവെന്ന് പോലീസ് പറയുന്നു. ആഡംബര കാറിലായിരുന്നു ഇയാളുടെ സഞ്ചാരം. ഇത്തരത്തില്‍ സൗഹൃദത്തിലാകുന്ന യുവതികള്‍ക്ക് ലഹരി നല്‍കി അനാശാസ്യ കേന്ദ്രത്തില്‍ എത്തിച്ചിരുന്നതായും സൂചനയുണ്ട്.

ഇയാളുടെ ഫോണില്‍ നിന്ന് നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോകൾ പോലീസിനു ലഭിച്ചു. ഇതില്‍ ഐടി പ്രഫഷണലുകളും ചില കോളജ് വിദ്യാര്‍ഥിനികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അക്ബര്‍ അലി മുമ്പ് കാക്കനാടാണ് താമസിച്ചിരുന്നത്.