പൂന്തുറ: ചേരിയാമുട്ടം കടപ്പുറത്തിനു സമീപം മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് തലയ്ക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു.

പൂന്തുറ ചേരിയാമുട്ടം ടിസി - 69 / 1163 -ല്‍ ലൂക്കോസ് (32) , പൂന്തുറ ഐഡിപി കോളനി ജോണ്‍പോള്‍ സെക്കന്‍ഡ് നഗര്‍ ടിസി - 47 -ല്‍ സജീവ് (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വെളളിയാഴ്ച രാത്രി 10 നാണ് പൂന്തുറ ചേരിയാമുട്ടത്തിനു സമീപത്തു നില്‍ക്കുകയായിരുന്ന പൂന്തുറ ആറ്റിന്‍പുറം ടിസി - 47 /1076-ല്‍ സെല്‍വനുമായി പ്രതികളായ സജീവും ,ലൂക്കോസും വാക്കേറ്റമുണ്ടാകുകയും ഇരുവരും ചേര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സെല്‍വന്‍റെ തലയില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തലയ്ക്ക് സാരമായി പരിക്കേറ്റ സെല്‍വനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടലില്‍ വളളം ഇറക്കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ആക്രമത്തില്‍ കലാശിച്ചത്. സെല്‍വന്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

പൂന്തുറ എസ്എച്ച്ഒ സജീവിന്‍റെ നേതൃത്വത്തില്‍ എസ്ഐ മാരായ സുനില്‍ , സുധീര്‍ , മണികണ്ഠന്‍ , എഎസ്ഐ ലജന്‍ , എസ്‌സിപിഒ സജി എന്നവരുള്‍പ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.