ആരും കണ്ടില്ല സേവനം; അംഗങ്ങളെ ആദരിക്കാൻ തീരുമാനിച്ച് കെഎസ്‌സിഡബ്ല്യുയു
Tuesday, September 24, 2024 7:59 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തെത്തുടർന്ന് ദുരിതാശ്വാസ ക്യാന്പായി പ്രവർത്തിച്ച മേപ്പാടി സെന്‍റ് ജോസഫ്സ് യുപി സ്കൂളിൽ സേവനം ചെയ്ത അംഗങ്ങളെ ആദരിക്കാൻ തീരുമാനിച്ച് കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ(കെഎസ് സിഡബ്ല്യുയു).

ക്യാന്പിലെ പാചകപ്പുരയിൽ 21 ദിവസം സേവനം ചെയ്ത തൊഴിലാളികളെ സർക്കാരോ മറ്റ് ഏജൻസികളോ ആദരിക്കാത്ത സാഹചര്യത്തിലാണ് യൂണിയൻ തീരുമാനമെന്ന് സംസ്ഥാന പ്രസിഡന്‍റ് എം. സലാം മഞ്ചേരി, സെക്രട്ടറി വി. ഹനീഫ കണ്ണൂർ, വൈസ് പ്രസിഡന്‍റ് എം.പി. സൈനുദ്ദീൻ കാസർഗോഡ്, ജില്ലാ പ്രസിഡന്‍റ് പി.സി. ഹംസ കന്പളക്കാട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നു രാവിലെ 10.30ന് മേപ്പാടി പൂത്തകൊല്ലിയിലാണ് ആദരണച്ചടങ്ങ്. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ക്യാന്പിൽ സേവനം ചെയ്തവരെ പൊന്നാട അണിയിക്കും. മെമന്‍റോ സമ്മാനിക്കും.

യൂണിയൻ അംഗങ്ങളിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 57 പേരാണ് ക്യാന്പിൽ ദുരന്തബാധിതർക്ക് ഭക്ഷണം പാകം ചെയ്തത്. ദിവസം 12 പേർ വീതം മാറിമാറിയായിരുന്നു സേവനം. ക്യാന്പുകളിൽ ഭക്ഷണം പാചകം ചെയ്യാൻ ആളുകളെ ആവശ്യമുണ്ടെന്ന ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടാണ് യൂണിയൻ സേവനത്തിനു സന്നദ്ധമായത്. ദുരന്തം സംഭവിച്ചതിന്‍റെ പിറ്റേന്നുമുതൽ ക്യാന്പ് അവസാനിക്കുന്നതുവരെ ആരോഗ്യവകുപ്പ് അധികാരികളുടെ അനുമതിയോടെ അനവധിയാളുകൾക്ക് ആവശ്യമായ ഭക്ഷണമാണ് യൂണിയൻ അംഗങ്ങൾ പാകം ചെയ്തത്. ദുരന്തമുഖത്ത് സേവനം ചെയ്ത ഹോട്ടൽ, കാറ്ററിംഗ് മേഖലയിലെ സംഘടനകളെയടക്കം ആദരിച്ച സർക്കാരും മറ്റും യൂണിയന്‍റെ സേവനത്തെ മറന്നു. ഒരു നല്ലവാക്കുപോലും എവിടെനിന്നും കേൾക്കാനായില്ല. ഇത് വേദനയായപ്പോഴാണ് സേവനം ചെയ്ത അംഗങ്ങളെ ആദരിക്കാൻ യൂണിയൻ പദ്ധതിയിട്ടത്. വേതനം വാങ്ങാതെയാണ് യൂണിയൻ അംഗങ്ങൾ ക്യാന്പിൽ മൂന്നു നേരവും ഭക്ഷണം പാകം ചെയ്തത്. ഇത് ഉത്തരവാദപ്പെട്ടവർ കാണാതെപോയത് ദൗർഭാഗ്യകരമാണ്. ആദരവ് അർഹിക്കുന്നവരാണ് യൂണിയൻ അംഗങ്ങളായ തൊഴിലാളികളും. കോവിഡ് കാലത്തും പോത്തുകല്ല് ദുരന്തമുണ്ടായപ്പോഴും യൂണിയൻ അംഗങ്ങൾ സേവനരംഗത്തുണ്ടായിരുന്നു.


യൂണിയനെയും അംഗങ്ങളെയും സർക്കാർ അവഗണിക്കുകയാണ്. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പോലും അംഗീകരിക്കുന്നില്ല. തൊഴിൽ നൈപുണ്യ പദ്ധതിയിൽ പാചകത്തൊഴിലാളികളെയും ഗുണഭോക്താക്കളാക്കുന്നതിന് മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും എംഎൽഎമാർക്കും നിവേദനം നൽകിയെങ്കിലും ഫലം ഉണ്ടായില്ല. നവകേരള സദസിൽ നൽകിയ പരാതികളും വെറുതെയായെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.