ശ്രുതിക്കു വീട്; ബോചെ വാഗ്ദാനം ചെയ്ത 10 ലക്ഷം കൈമാറി
Tuesday, September 24, 2024 7:59 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ മാതാപിതാക്കളും സഹോദരിയും അടക്കം കുടുംബത്തിലെ ഒൻപതു പേരെയും പിന്നീട് വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസനെയും നഷ്ടമായ ചൂരൽമലയിലെ ശ്രുതിക്ക് വീട് നിർമിക്കുന്നതിന് വ്യവസായി ബോബി ചെമ്മണ്ണൂർ വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപ കൈമാറി. മുൻപ് ആശുപത്രിയിൽ ശ്രുതിയെ സന്ദർശിച്ചപ്പോഴാണ് ഭവന നിർമാണത്തിന് ബോബി സഹായം വാഗ്ദാനം ചെയ്തത്.

അന്പിലേരി ഗ്രാമത്തുവയലിലെ വാടകവീട്ടിൽ ശ്രുതിയെ സന്ദർശിച്ച് ടി. സിദ്ദിഖ് എംഎൽഎ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ. അനിൽകുമാർ, റസാഖ് കൽപ്പറ്റ, വി. യൂസഫ്, നാസർ കുരുണിയൻ, ചെമ്മണ്ണൂർ ഗ്രൂപ്പ് പ്രതിനിധി ഹർഷൽ എന്നിവരുടെ നേതൃത്വത്തിലാണ് ചെക്ക് കൈമാറിയത്. ജെൻസന്‍റെ അമ്മ മേരി ശ്രുതിക്കൊപ്പം ഉണ്ടായിരുന്നു.


ബോബി ചെമ്മണ്ണൂർ തൃശൂരിൽനിന്നു വീഡിയോ കോളിലൂടെ ശ്രുതിയുമായി സംസാരിച്ചു. എന്ത് സഹായം വേണമെങ്കിലും ചോദിക്കണമെന്നും ജോലി നൽകാൻ തയാറാണെന്നും അദ്ദേഹം ശ്രുതിയെ അറിയിച്ചു. എല്ലാവരോടും നന്ദിയുണ്ടെന്നു ശ്രുതി പ്രതികരിച്ചു.