വെഞ്ഞാറമൂട്: വട്ടപ്പാറ പോലീസ് നടത്തിയ പരിശോധനയില്‍ 33 ലിറ്റര്‍ വ്യാജമദ്യവും 20 ലിറ്റർ കോടയും രണ്ടു ലക്ഷം രൂപയും വാറ്റുപകരണങ്ങളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി.

തേക്കട കൊഞ്ചിറ പെരുംകൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ നിന്നും കൊഞ്ചിറ പെരുംകൂര്‍ കാര്‍ത്തികയില്‍ വാടകയ്ക്ക് താമസിക്കുന്ന സതീശനാണ്(64) അറസ്റ്റിലായത്. കുറച്ചു കാലമായി പ്രതി കൊഞ്ചിറയില്‍ വാടക വീട് കേന്ദ്രീകരിച്ചു വ്യാജ മദ്യനിര്‍മാണവും വില്പനയും നടത്തി വരുന്നതായി റൂറല്‍ ജില്ലാ പോലീസ് മേധാവി സുദര്‍ശനനു വിവരം ലഭിച്ചിരുന്നു.

ഈ വിവരം അദ്ദേഹം നെടുമങ്ങാട് പോലീസ് സബ് ഡിവിഷനിലേക്കും വട്ടപ്പാറ പോലീസിനും കൈമാറി. തുടര്‍ന്ന് നെടുമങ്ങാട് എഎസ്പി അച്യുത് അശോക്, വട്ടപ്പാറ സിഐ ശീജിത്ത്, എസ്ഐമാരായ ബിനിമോള്‍, പ്രദീപ്, മനോജ്, സിവിള്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്,

സജീവ്, പ്രശാന്ത്, ബിനോയി, മാധവന്‍ എന്നിവര്‍ അടങ്ങിയ സംഘം നടത്തിയ പരിശോധനയില്‍ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.