തിരുവനന്തപുരം: ആർക്കും ചാറ്റ് ചെയ്യാവുന്ന "എഐ മാവേലി’ യാണ് ഓണാഘോഷങ്ങളിലെ ടെക് താരം. ഓണത്തിനു കേരളത്തിലെത്തുന്ന എഐ മാവേലിയോട് ആർക്കും ചാറ്റ് ചെയ്യാനാകുമെന്നത് ഇതിനെ ജനപ്രിയമാക്കുന്നു. www.maveli.ai വഴി ആർക്കും മാവേലിയോട് ചാറ്റ് ചെയ്യാം.

കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിലുള്ള ടെക്നോപാർക്കിലെ സെഞ്ച്യൂറിയോടെക് എന്ന സ്റ്റാർട്ടപ്പ് കന്പനിയാണ് എഐ മാവേലിക്കു പിന്നിൽ. "ഓണം വീണ്ടും വന്നെത്തി. ഇത്തവണ നമുക്ക് എഐ വഴി സംസാരിച്ചാലോ’ എന്ന് ചോദിച്ച് മാവേലി സ്വാഗതം ചെയ്യും.

മംഗ്ലീഷിലും ഇംഗ്ലീഷിലും മാവേലിയോട് ചോദ്യങ്ങൾ ചോദിക്കാനാകും. ഇമോജിയും തമാശകളുമായി മാവേലിയുടെ ഉത്തരങ്ങളെത്തും. സെഞ്ച്യൂറിയോടെക് സിഇഒ അജിഷ ഭാസി, അർഷാദ്, ദിവ്യ, ഭാർഗവ്, റെനീഷ്, ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ പത്തു പേരടങ്ങുന്ന സംഘമാണ് എഐ മാവേലിയെ വികസിപ്പിച്ചത്.

രണ്ടുമാസം കൊണ്ടാണ് എഐ മാവേലിയെ വികസിപ്പിച്ചെന്നതും ശ്രദ്ധേയം. മാവേലിയോടു സംസാരിക്കുന്നതിനൊപ്പം മെന്‍റൽ ടിപ്സ് കൂടി ഉൾപ്പെടുത്താനുള്ള നീക്കത്തിലാണിവർ. ഇതിനകം വലിയ ജനശ്രദ്ധ നേടിയ എഐ മാവേലി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമാണ്.