നിർമാണത്തിനൊരുങ്ങി അഴീക്കോട്-മുനന്പം പാലം
സംസ്ഥാന സർക്കാരിന്‍റെ കിഫ്ബി പദ്ധതിയിലൂടെ 179.126 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കയ്പമംഗലം നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്നത്.

എറണാകുളം-തൃശൂർ ജില്ലയിലെ തീരദേശവാസികളുടെ ഏറെ ക്കാലത്തെ ആവശ്യമായ അഴീക്കോട്-മുനന്പം പാലത്തിന് 154.626 കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. ഇതിൽ പാലം നിർമാണത്തിന് 130.01 കോടി രൂപയും സ്ഥലം ഏറ്റെടുക്കുന്നതിന് 24.616 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. പദ്ധതിക്കു കിഫ്ബി ഭരണാനുമതി ലഭിച്ചതിന്‍റെ ഭാഗമായി മണ്ണുപരിശോധനയ്ക്കുള്ള ടെൻഡർ നോട്ടീസും പ്രസിദ്ധീകരിച്ചു. പാലം നിർമാണത്തിനു നാഷണൽ വാട്ടർ വേസ് ഒാഫ് ഇന്ത്യയുടേയും കേന്ദ്ര തുറമുഖ വകുപ്പിന്‍റെയും അംഗീകാരം നേടിയെടുക്കാനും കഴിഞ്ഞു. സാമൂഹ്യ പ്രത്യാഘാത പഠനം, പരിസ്ഥിതി പ്രത്യാഘാത പഠനം എന്നിവ പൂർത്തീകരിക്കുന്നതിൽ ഉടലെടുത്ത പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ സ്ഥലം എംഎൽഎയുടെ ഇടപെടൽ പ്രശംസനീയമായിരുന്നു. അടിയിൽകൂടി കപ്പൽ പോകാൻ സാധിക്കുന്ന രീതിയിലാണു പാലംനിർമാണം.വിവിധ കുടിവെള്ള പദ്ധതികൾക്കായി നിയോജക മണ്ഡലത്തിൽ 14.5 കോടി രൂപയാണു നല്കുന്നത്.


എറിയാട് ഗവ. കേരളവർമ ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്നു. അടുത്ത ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്കായി അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമെ വിവിധ സ്കൂളുകൾക്കായി അഞ്ചുകോടി രൂപ കിഫ്ബി വിവിധ വികസനങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്. ശാന്തിപുരം മുഹമദ് അബ്ദുറ‌ഹ്‌മാൻ മെമ്മോറിയൽ ജിവിഎച്ച്എസ്എസ്, ചാമക്കാല ഗവ. മാപ്പിള എച്ച്എസ്എസ്, എടവിലങ്ങ് ഗവ. എച്ച്എസ്എസ്, പെരിഞ്ഞനം ഗവ. യുപി സ്കൂൾ, കയ്പമംഗലം ഗവ. ഫിഷറീസ് വിഎച്ച്എസ്എസ് എന്നീ സ്കൂളുകൾക്കാണ് ഒരു കോടി രൂപ വീതം തുക അനുവദിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.