ഉയരുന്നു സ്പോർട്സ് കോംപ്ലക്സ്
നെന്മാറ: പോത്തുണ്ടി ഡാമിനെ പരമാവധി പ്രയോജനപ്പെടുത്തി മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരമുണ്ടാക്കും. സ്കൂളുകളെ അന്താരാഷ്‌ട്ര നിലവാരത്തിലാക്കുന്നതും ഗതാഗത പ്രശ്നങ്ങളെ മറികടക്കുന്നതുമെല്ലാം കിഫ്ബി പദ്ധതികളിലൂടെ യാഥാർഥ്യമാകുമെന്നു കെ.ബാബു എംഎൽഎ പറഞ്ഞു.

പോത്തുണ്ടി സമഗ്ര കുടിവെള്ള വിതരണ പദ്ധതിയുടെ ഭാഗമായി 26 കിലോമീറ്റർ ദൂരം പൈപ്പുകൾ സ്ഥാപിച്ച് നെന്മാറ, അയിലൂർ, മേലാർകോട് ഗ്രാമപഞ്ചായത്തുകളിൽ വെള്ളമെത്തിക്കുന്ന പദ്ധതിക്കായി കിഫ്ബി 24.5 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതിന്‍റെ ഭാഗമായി മേലാർകോട് ഗ്രാമപഞ്ചായത്തിൽ പുതിയ ജലസംഭരണി പൂർത്തിയാക്കി. അയിലൂർ ഗകൈതച്ചിറയിൽ ടാങ്കിന്‍റെ നിർമാണം പുരോഗമിക്കുന്നു. എലവഞ്ചേരി, പല്ലശ്ശന ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്നതിനായി 20 കോടി രൂപയുടെയ പദ്ധതിക്കും അംഗീകാരമായിട്ടുണ്ട്.


ഉൗട്ടറ റെയിൽവേ പാതയ്ക്ക് മേൽപാലം നിർമാണത്തിനു 20 കോടി അനുവദിച്ചിട്ടുണ്ട്. കൊടുവായൂർ ടൗണിലെ ഗതാഗത ക്കുരുക്കിനു പരിഹാരമായി 15 കോടി രൂപയുടെ ബൈപാസ് പാതയുടെ നിർമാണത്തിന് സ്ഥലമേറ്റെടുക്കൽ നടന്നുവരുന്നു. നെന്മാറ ടൗണിലെ ബൈപാസ് നിർമാണത്തിന് 20 കോടിയും അനുവദിച്ചിട്ടുണ്ട്. നെന്മാറ ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 6.3 കോടിയുടെ പ്രവർത്തനങ്ങൾ തുടങ്ങി.

നെന്മാറ ഗവ.ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ കെട്ടിട നിർമാണത്തിനായി മൂന്നുകോടിയും, കൊടുവായൂർ ഗവ.ഹൈസ്കൂൾ, മുതലമട ഗവ. ഹൈസ്കൂൾ കെട്ടിട നിർമാണത്തിനു മൂന്നു കോടി വീതവും അനുവദിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.