ചൂണ്ടൽ നാലുവരിപ്പാത പണി ഉടനേ, മണലൂരിലെ സ്കൂളുകൾ ഹൈടെക്
തൃശൂർ- കുറ്റിപ്പുറം റോഡിന്‍റെ മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെ അഞ്ചര കിലോ മീറ്റർ നാലുവരിപ്പാതയാക്കി വികസിപ്പിക്കും. ഇതിനായി 78 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഡിപിആർ തയാറാക്കി കേരള റോഡ് ഫണ്ട് ബോർഡിനെ ഏല്പിച്ചു. പണി ഉടനേ തുടങ്ങുമെന്ന് മണലൂർ എംഎൽഎ മുരളി പെരുനെല്ലി പറഞ്ഞു.

മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളും ഹൈടെക്കാക്കി. മുല്ലശേരി ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ അഞ്ചു കോടി രൂപ അനുവദിച്ചു. പണി ദ്രുതഗതിയിൽ നടക്കുന്നുണ്ട്. വാടാനപ്പള്ളി ഗവ. ഫിഷറീസ് യുപി സ്കൂളിൽ ഒരു കോടി രൂപയുടെ പണികൾ ആരംഭിച്ചു. കേച്ചേരി ഗവ. യുപി സ്കൂളിന്‍റെ നവീകരണ പണികൾ അവസാനഘട്ടത്തിലാണ്. ഒരു കോടി രൂപയാണ് സ്കൂളിനായി ചെലവാക്കുന്നത്.

മണലൂർ, പാടൂർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. തൈക്കാട്, എളവള്ളി കേന്ദ്രങ്ങളുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു.

രണ്ടു കുടിവെള്ള പദ്ധതികളിൽ മണലൂർ മണ്ഡലത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. നാട്ടിക ഫർക്ക ഫെയ്സ് 1 കുടിവെള്ള പദ്ധതിയിലും തൃശൂരിൽനിന്നുള്ള കുടിവെള്ള പദ്ധതിയിലുമാണ് മണലൂരിലെ പഞ്ചായത്തുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. നാട്ടിക ഫർക്ക പദ്ധതിയിൽ ഗുരുവായൂർ, നാട്ടിക മണ്ഡലങ്ങളിലെ പ്രദേശങ്ങളുമുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.