ഷൊർണൂരിൽ കുടിവെള്ളം, റോഡ് നിർമാണം മുഖ്യ പരിഗണന
കിഫ്ബിയെ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ മുൻപന്തിയിലാണ് ഷൊർണൂർ മണ്ഡലമെന്നു എംഎൽഎ പി.കെ. ശശി. ഷൊർണൂർ നഗരത്തിന്‍റെയും, പരിസര പഞ്ചായത്തുകളുടെയും ശുദ്ധജലക്ഷാമപരിഹാരത്തിനു 35 കോടിയുടെ ചെലവിൽ നടപ്പാക്കുന്നതാണ് ഷൊർണൂർ സമഗ്ര കുടിവെള്ള പദ്ധതി.

നഗരസഭയിലെ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിച്ച് പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന്ന് കിഫ്ബി 19.67 കോടി രൂപയാണ് അനുവദിച്ചത്. അടയ്ക്കാപുത്തൂർ-കല്ലുവഴി റോഡ് റോഡ് നവീകരണത്തിന് 16. 20 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. ഇതിന്‍റെ എണ്‍പതുശതമാനം പ്രവൃത്തികളും പൂർത്തിയായിക്കഴിഞ്ഞു. കൂടാതെ വാണിയംകുളം-കോതകുറിശി റോഡ് നവീകരണത്തിന് 20. 56 കോടി രൂപയും കിഫ്ബി വഴി ലഭ്യമായി.


കൂടാതെ വാണിയംകുളം-കോതകുറിശ്ശി റോഡ് നവീകരണത്തിന് 20. 56 കോടി രൂപയും കിഫ്ബി വഴി ലഭ്യമായി. ഒറ്റപ്പാലം-ചെർപ്പുളശേരി റോഡ് നവീകരണത്തിന്‍റെ ടെൻഡർ നടപടികളും ഇതിനകം പൂർത്തിയായിട്ടുണ്ട്. 28.33 കോടി രൂപയാണ് ഇതിനായി ലഭ്യമാക്കിയിട്ടുള്ളത്. ശ്രീകൃഷ്ണപുരം- മുറിയങ്കണ്ണി-ചെത്തല്ലൂർ റോഡിന് 45.33 കോടി കോടി രൂപ ലഭ്യമാവുകയും ടെൻഡർ നടപടികൾ പൂർത്തിയായിവരികയാണ്. ചെർപ്പുളശ്ശേരി നഗരത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റിമറിക്കാൻ ഉതകുന്ന ബൈപാസ് പദ്ധതിക്ക് അംഗീകാരം ലഭിച്ചു കഴിഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.