പാലക്കാടിനു തിലകക്കുറിയാകാൻ വി.ടി. സ്മാരക സാംസ്കാരിക സമുച്ചയം
പാലക്കാട്: മണ്ഡലത്തിൽ കിഫ്ബി മുഖേന നടക്കുന്ന വി.ടി.ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചം ജില്ലയ്ക്കു തിലകക്കുറിയാകുമെന്നു ഷാഫി പറന്പിൽ എംഎൽഎ.‌

68.38 കോടി രൂപയാണ് ഇതിനുവേണ്ടി അനുവദിച്ചിരിക്കുന്നത്. 2016-17 ലെ സംസ്ഥാന ബജറ്റ് പ്രസംഗത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും നവോത്ഥാന നായകരുടെ നാമധേയത്തിൽ ബൃഹത്തായ സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.


ഇതിന്‍റെ അടിസ്ഥാനത്തിലാണ് വി.ടി.ഭട്ടതിരിപ്പാടിന്‍റെ നാമധേയത്തിൽ സംസ്ഥാന സാംസ്കാരികവകുപ്പിന്‍റെ പൂർണനിയന്ത്രണത്തിലും ഉടമസ്ഥതയിലും പാലക്കാട് സർക്കാർ മെഡിക്കൽ കോളജിനു സമീപത്ത് അഞ്ചേക്കർ സ്ഥലത്ത് സമുച്ചയം യാഥാർഥ്യമാകാൻ പോകുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.