കിഫ്ബിക്ക് ആശംസകൾ
എ.പ്രദീപ് കുമാർ എംഎൽഎ, കോഴിക്കോട് നോർത്ത്

സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ പദ്ധതികള്‍ കിഫ്ബി വഴി നടപ്പിലാക്കുന്ന മണ്ഡലമാണ് കോഴിക്കോട് നോര്‍ത്ത്. മെഡിക്കല്‍ കോളജ് കാമ്പസ് ഹൈസ്‌കൂളിനായി അഞ്ചുകോടിയാണ് അനുവദിച്ചത്.

ഇന്‍ഡോര്‍ സ്റ്റേഡിയം, സ്‌പോർട്‌സ് റും , ഡൈനിംഗ് ഹാള്‍, കിച്ചന്‍ ,ടോയ്‌ലറ്റ്.ബ്ലോക്കുകള്‍ എന്നിവയുടെ നിർമാണം പുത്തിയായി വരുന്നു.കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന പൊതുവിദ്യാലയ വികസന പദ്ധതിയായ 'പ്രിസം പദ്ധതി' യില്‍ ഉള്‍പ്പെട്ട സ്‌കൂളാണിത്. 15 കോടിയുടെ വികസനമാണ് ഇവിടെ നടക്കുന്നത്. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നവീകരണത്തിനായി മൂന്നുകോടിരൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇന്‍ഡോർ ഗെയിംസ് സൗകര്യത്തോടു കൂടിയ മള്‍ട്ടി പര്‍പ്പസ് ഹാള്‍ നിർമിക്കാനാണിത്. ഇതും പ്രിസം പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂളാണ്. ഒമ്പതുകോടിയുടെ വികസന പ്രവൃത്തികളാണ് ഇവിടെ നടക്കുന്നത്.കാരപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഇതിനകം ഒരുകോടി കോടി കിഫ്ബി ഫണ്ട് കിട്ടി. ആകെ 13 കോടിയുടെ വികസനം . 12 കോടിയുടെ പ്രവൃത്തി പൂത്തിയായി.കഴിഞ്ഞു. ഈസ്റ്റ്ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കിഫ്ബി ഫണ്ട് ഒരുകോടി ലഭിച്ചുകഴിഞ്ഞു.ആകെ ഒമ്പത് കോടിയുടെ വികസനമാണ് നടന്നുവരുന്നത്. കാര പറമ്പ് - വെസ്റ്റ് ഹില്‍ ചുങ്കം ,ഈസ്റ്റ് ഹില്‍ - ഗണപതി കാവ് , കാരപറമ്പ് - കുണ്ടുപറമ്പ് റോഡ് എന്നീ റോഡുകള്‍ 21 കോടി ചെലവില്‍ നവീകരിക്കുന്നു. ഈ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു.പുതിയങ്ങാടി - മാവിളിക്കടവ് - കൃഷ്ണൻ നായര്‍ റോഡ് 15 മീ വീതിയാല്‍ ഭൂമിഏറ്റെടുത്ത് വികസിപ്പിക്കാന്‍ 155 കോടി അനുവദിച്ചു. തടമ്പാട്ട് താഴം - കണ്ണാടിക്കല്‍ - പറോപ്പടി റോസ് വീതി കൂടി വികസിപ്പിക്കാന്‍ ആദ്യഘട്ടമായി 20 കോടി അനുവദിച്ചു. മെഡിക്കല്‍ കോളജ - കാരന്തൂര്‍ റോഡ് 18 മീറ്റര്‍ വീതിയില്‍ നാലു വരിയായി വികസിപ്പിക്കാന്‍ 202 കോടി അനുവദിച്ചു. കാര പറമ്പ് - ബാലുശേരി റോഡിന് 80 കോടി അനുവദിച്ചു. ഇതില്‍ കാരപറമ്പ് മുതല്‍ കക്കോടിപാലം വരെയുള്ള ഭാഗം കോഴിക്കോട്ട് നോര്‍ത്ത് മണ്ഡലത്തില്‍ പെട്ടതാണ്. ഈ ഭാഗംനാല് വരിയായി(18 മീ) ആണ് വികസിപ്പിക്കുന്നത്.

ബീച്ച് ജനറല്‍ ആശുപത്രി വികസനത്തിനായി 174 കോടിയുടെഡിപിആര്‍ കിഫ്ബി സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിന് ആരോഗ്യ വകുപ്പ് തത്വത്തില്‍ ഭരണാനുമതി തന്നിട്ടുണ്ട്.

കെ.ദാസൻ എംഎൽഎ, കൊയിലാണ്ടി

കിഫ്ബി വഴി 700 കോടിയോളം രൂപയാണ് കൊയിലാണ്ടി നിയോജക മണ്ഡലത്തിനായി അനുവദിച്ചത്. റെയിൽവേ പാലങ്ങളും നദീപാലങ്ങളും കിഫ്ബി വഴിയുണ്ടെന്ന് കെ.ദാസന്‍ എംഎല്‍എ അറിയിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കിഫ്ബിയില്‍ നിന്ന് മാത്രം 26 കോടിയാണ് അനുവദിച്ചത്.

പയ്യോളി പേരാമ്പ്ര റോഡിനായി 42 കോടി, കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അഞ്ച് കോടി, കൊയിലാണ്ടി നഗരസഭയുടെയം സമീപ ഗ്രാമപഞ്ചായത്തുകളിലേക്കും കുടിവെള്ളപദ്ധതി (ഒന്നാം ഘട്ടം)ക്കായി 85 കോടി കോടിയുമാണ് അനുവദിച്ചത്. കോരപ്പുഴ പാലം പുനര്‍നിര്‍മ്മാണത്തിന് 25 കോടിയും കിഫ്ബി വഴിയുള്ളതാണ്.
കൊയിലാണ്ടി ഗവ.കോളജ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് ബ്ലോക്കിന് 5.15 കോടിയാണ് അനുവദിച്ചത്.

തീരദേശ ഹൈവേക്ക് കൊയിലാണ്ടി മണ്ഡലത്തിലേക്കായി തയാറാക്കിയ ഡിപിആര്‍ പ്രകാരം 250 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ആദ്യ രണ്ട് ഘട്ട റീച്ചുകളുടെയും ഒരു പാലത്തിന്‍റെയും വിശദമായ പദ്ധതി രേഖ നല്‍കിക്കഴിഞ്ഞു.

കാരാട്ട് റസാഖ് എംഎൽഎ, കൊടുവള്ളി

നിലവില്‍ മേല്‍പ്പാല പ്രവൃത്തികള്‍ ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് കൊടുവള്ളി മണ്ഡലത്തില്‍ നടപ്പിലാക്കുന്നത്. സിറാജ് ഫ്‌ളൈഓവറിനായി 54.02 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഇത് സ്ഥലം ഏറ്റെടുക്കുന്നതിനാണ്. പരപ്പന്‍ പൊയില്‍ എളേറ്റില്‍ പുന്നശ്ശേരി കാരകുന്ന് റോഡിന് 45.27 കോടി അനുവദിച്ചു. സര്‍വ്വേ നടപടികള്‍ ആരംഭിച്ച് സാങ്കേതിക അനുമതിക്കും, ടെന്‍ഡര്‍ നടപടികളിലേക്കും എത്തി.കൂടത്തായ് - വെളിമണ്ണ- പുത്തൂര്‍ - ആര്‍ഇസി റോഡ് 45.22 കോടി അനുവദിച്ചു.തലയാട് പടിക്കല്‍വയലില്‍ നിന്നും ആരംഭിക്കുന്ന മലയോര ഹൈവേ 48.75 കോടി അനുവദിച്ച് ടെന്‍ഡര്‍ നടപടികിളിലേക്ക് നടന്നു. താമരശേരി ലിങ്ക് റോഡിനായി 20 കോടിയും അനുവദിച്ചു. ഇതിന്‍റെ ടെന്‍ഡര്‍ നടപടികളായി. ഇതു കൂടാതെ ഗവ: ഹയര്‍ സെക്കന്‍ഡറിസ്‌കൂള്‍ അഞ്ചുകോടി ചിലവഴിച്ച് നിർമാണം പൂര്‍ത്തീകരിച്ചു.കൊടുവള്ളി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി മൂന്നുകോടിയും കരുവന്‍ പൊയില്‍ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി ആറുകോടിയുടെ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

നരിക്കുനി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാലുകോടിയുടെ പ്രവൃത്തി പൂര്‍ത്തിയായി. താമരശേരിഹയര്‍സെക്കന്‍ഡറിസ്‌കൂളില്‍ മൂന്ന് കോടിയും രാരോത്ത ഗവ ഹൈസ്‌കൂളിനും ആരാമ്പ്രം ഗവ യുപി സ്‌കൂളിനും കൊടുവള്ളി ഗവ. കോളജിന് 14 കോടിയും അനുവദിച്ചിട്ടുണ്ട്.

എ.കെ.ശശീന്ദ്രൻ എംഎൽഎ, എലത്തൂർ

എലത്തൂര്‍ മണ്ഡലത്തില്‍ കിഫ്ബി വഴി 276 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതില്‍ അഞ്ച് കോടി ചെലവിലുള്ള പയിമ്പ്ര ജിഎച്ച്എസ്എസിന്‍റെ നിര്‍മാണം പൂര്‍ത്തിയായി. ഒരു കോടി രൂപ ചെലവില്‍ എലത്തൂര്‍ ജിഎല്‍പി സ്‌കൂളിന്‍റെ നിര്‍മാണവും പൂര്‍ത്തീകരിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

20 കോടി രൂപ ചെലവഴിച്ചുള്ള കോരപ്പുഴ പാലത്തിന്‍റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. മൂന്നു കോടി ചെലവില്‍ നിര്‍മിക്കുന്ന കൊളത്തൂര്‍ ജിഎച്ച്എസ്എസിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. സ്ഥലത്ത് നിന്ന് മരം മുറിച്ചു മാറ്റാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ആധുനിക സംവിധാനത്തോടെയുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്. 30 കോടിയുടെ പൂളക്കടവ് പാലത്തിന്റെ രൂപരേഖ അംഗീകരിച്ചിട്ടുണ്ട്.

81 കോടി ചെലവില്‍ നിര്‍മിക്കുന്ന ബാലുശേരി-കോഴിക്കോട് റോഡിന്‍റെ സര്‍വേ പൂര്‍ത്തിയായി. ചേളന്നൂര്‍ താമരശേരി ജിഎല്‍പിഎസ് ഒരു കോടി, തലക്കുളത്തൂര്‍ നാരായന്‍ചിറ കുടിവെള്ളപദ്ധതി 20 കോടി, എലത്തൂര്‍ നടുത്തുരുത്തി പാലം 20 കോടി, പറമ്പില്‍ ജിഎച്ച്എസ്എസ് മൂന്നു കോടി എന്നിവയുടെ നിര്‍മാണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.

പി.ടി.എ.റഹിം എംഎൽഎ, കുന്നമംഗലം

താമരശേരിയില്‍ 36 കോടിയൂടെ സിഡബ്ലുആര്‍ഡിഎം റോഡ് പ്രവൃത്തി‍ പൂര്‍ത്തിയായികഴിഞ്ഞു. താമരശേരി സിഡബ്ലുആര്‍ഡിഎം റോഡില്‍ താമരശേരി മുതല്‍ വരിയട്ട്യാക്കില്‍ വരെ 14.7 കി.മീ ദൂരവും വരിയട്ട്യാക്കില്‍ മുതല്‍ സിഡബ്ല്യുആര്‍ഡിഎം വരെ 3.2 കി.മീ ദൂരവുമാണ് ഉള്ളത്.
കൂളിമാട് പാലത്തിന്‍റെ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായി. കഴിഞ്ഞ പ്രളയത്തില്‍ പ്രവൃത്തി നടത്തുന്നതിന് തയ്യാറാക്കിയ ഐലന്‍റുകള്‍ മുഴുവനായും ഒലിച്ചുപോയതിനാൽ പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തു. രൂപകല്‍പനയില്‍ മാറ്റങ്ങള്‍ വരുത്തി കിഫ്ബിയില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങി പ്രവൃത്തി പുനരാരംഭിക്കുകയായിരുന്നു.
കളന്‌തോട് -കൂളിമാട് റോഡിന്‍റെ പ്രവൃത്തി 2018 ഫെബ്രുവരി 14-ന് ആരംഭിച്ചതാണ്. കിഫ്ബി അനുവദിച്ച തുക റോഡിനു വശത്തുള്ള കാലഹരണപ്പെട്ട പൈപ്പ്‌ലൈനുകള്‍ മാറ്റാന്‍ കേരള വാട്ടര്‍ അഥോറിറ്റി മുഖേന 2019 ഫെബ്രുവരി മാസത്തില്‍ ഗ്രാമപഞ്ചായത്തിന് കൈമാറി. എന്നാല്‍ പൈപ്പ്‌ലൈനുകള്‍ മാറ്റി സ്ഥലം തിരികെ നല്‍കാത്തത് പ്രവൃത്തിയുടെ പുരോഗതിയെ ബാധിച്ചു. കൂളിമാട് റോഡ് പാലം(25 കോടി) പ്രവൃത്തികളും എതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു.
ആർഇസി ഹയര്‍സെക്കന്‍ഡറിസ്‌കൂളില്‍ ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിക്കുന്ന പുതിയ ബ്ലോക്ക് ഉദ്ഘാടനത്തിന് തയ്യാറായി. മാവൂര്‍- കൊടുവള്ളി റോഡ്, മാത്തറ-പാലാഴി-കുറ്റിക്കാട്ടൂര്‍ റോഡ്, കുന്നമംഗലം ബൈപാസ് റോഡ്, ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ്, കുറ്റിക്കാട്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പുതിയ ബേ്‌ളാക്ക് തുടങ്ങിയവയുടെ പ്രവൃത്തികള്‍ പ്രാരംഭദിശയിലാണ്. ഇതോടൊപ്പം എന്‍ഐടി-കൂടത്തായി റോഡ് പ്രവൃത്തി ഉടന്‍ ആരംഭിക്കും. ഒരു കോടിയോളം രൂപ ചിലവഴിച്ച് മണ്ഡലത്തിലെ ആറ് സ്‌കൂളുകള്‍ നവീകരിക്കാനും കിഫ്ബി വഴിയാണ് ഫണ്ട് കണ്ടെത്തുന്നത്. ഏഴു കോടിയുടെ അനുമതി ലഭ്യമാക്കിയ ചാത്തമംഗലം- വേങ്ങേരിമഠം- പാലക്കാടി റോഡ്, അഞ്ചുകോടി അനുവദിച്ച പെരിങ്ങളം- കുരിക്കത്തൂര്‍ -പെരുവഴിക്കടവ് റോഡ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവും പുല്‍പ്പറമ്പ് പാഴൂര്‍ കൂളിമാട് റോഡിന്‍റെ ഉദ്ഘാടനവും നടന്നു.

ടി.പി.രാമകൃഷ്ണൻ എംഎൽഎ, പേരാന്പ്ര

മന്ത്രി ടി.പി.രാമകൃഷ്ണന്‍റെ മണ്ഡലമായ പേരാമ്പ്രയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കിയത് നാലു പദ്ധതികൾ. 11 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു. 72 കോടി രൂപ ചെലവഴിച്ചാണ് നാല് പദ്ധതികള്‍ മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ചത്. പേരാമ്പ്ര - പയ്യോളി റോഡ് , പേരാമ്പ്ര -ചാനിയംകടവ് റോഡ്, സബ്ബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം , മേപ്പയൂര്‍ ജിവിഎച്ച്എസ്എസ് കെട്ടിടം എന്നിവയാണ് പൂര്‍ത്തിയായ പദ്ധതികള്‍. പേരാമ്പ്ര -പയ്യോളി റോഡിന് 42 കോടി രൂപയാണ് ചെലവഴിച്ചത്. പേരാമ്പ്ര-ചാനിയം കടവ് റോഡ് പ്രവൃത്തിക്കായി 24 കോടി രൂപയും ചെലവഴിച്ചു. 1.08 കോടി രൂപാ ചെലവിലാണ് പേരാമ്പ്ര സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം നിര്‍മിച്ചത്. അഞ്ച് കോടി രൂപയാണ് മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസിനായി ചെലവാക്കിയത്.

11 പ്രവൃത്തികളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് താലൂക്ക് ആശുപത്രി വികസനമാണ്. 77.47 കോടി രൂപയാണ് ഇതിനായി കിഫ്ബി വഴി അനുവദിച്ചത്. പെരിഞ്ചേരി കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ നിര്‍മാണത്തിനായി 68.36 കോടിയാണ് ചെലവ്.

ഇതിന് പുറമേ പേരാമ്പ്ര ബൈപാസും ഉടന്‍ യാഥാര്‍ത്ഥ്യമാവും. 68 കോടിയാണ് ഇതിനായി അനുവദിച്ചത്. മേപ്പയ്യൂര്‍ - നെല്യാടി - കൊല്ലം റോഡ് യാഥാർഥ്യമാക്കുന്നതിനായി 42 കോടിയും അനുവദിച്ചിട്ടുണ്ട്. അകലാ പുഴ പാലത്തിന് 35 കോടിയാണ് ചെലവ്. എംആര്‍എസ് മുതുകാട് 25 കോടിയും നടേരികടവ് പാലത്തിനായി 20 കോടിയും ഇതിനകം അനുവദിച്ചു. മള്‍ട്ടി പ്ലക്‌സ് തിയേറ്റര്‍ നിര്‍മിക്കുന്നതിനായി 11.35 കോടി രൂപയാണ് അനുവദിച്ചത്. മേപ്പയ്യൂര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിനായി 6.5 കോടിയും രാമല്ലൂര്‍ ജിഎല്‍പിഎസ് നവീകരണത്തിന് 4.25 കോടിയും

സികെജി കോളജ് അക്കഡേമിക് ബ്ലോക്കിനും ലൈബ്രറി ബില്‍ഡിംഗിനും 7.82 കോടിയും അനുവദിച്ചിട്ടുണ്ട്.

വി.കെ.സി.മമ്മദ് കോയ എംഎൽഎ, ബേപ്പൂർ

ഫറോക്ക് താലൂക്ക് ആശുപത്രിയിലേതുള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കിഫ്ബി വഴി ബേപ്പൂര്‍ മണ്ഡലത്തില്‍ നടത്തി. താലൂക്ക് ആശുപത്രിയുടെ നവീകരണത്തിനായി സമര്‍പ്പിച്ച 23.5 കോടിയുടെ പ്രപ്പോസലാണ് നല്‍കിയത്.
രാമനാട്ടുകര മുനിസിപ്പാലിറ്റിയില്‍ ചിക്കോട് കുടിവെള്ള വിതരണത്തിനായി 27 കോടി അനുവദിച്ചിരുന്നു.പദ്ധതിയുടെ എണ്‍പത് ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. ഫറോക്ക് കരുവന്‍ തിരുത്തി കുടിവെള്ള പദ്ധതിക്കായി 18.65 കോടിയാണ് അനുവദിച്ചത്. പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കയാണ്. ബേപ്പൂര്‍-ചെറുവണ്ണൂര്‍ സ്ഥലം ഏറ്റെടുപ്പിനായി കിഫ്ബി 11.5 കോടി അനുവദിച്ചിട്ടുണ്ട്. മണ്ണൂര്‍ -കടലുണ്ടി ചാലിയം റോഡിനായി 45.54 കോടിയും അനുവദിച്ചു. പ്രവൃത്തി നടന്നുകൊണ്ടിരിക്കയാണ്.

ബേപ്പൂര്‍ പുളിമുട്ട് മുതല്‍ വട്ടക്കിണര്‍ വരെ റോഡ് നവീകരണത്തിനായി സ്ഥലം ഏറ്റെടുപ്പിനായി 25 കോടിയും ഫറോക്ക് സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തിനായി 1.198 കോടിയും അനുവദിച്ചു. പ്രവൃത്തി നടന്നുകൊണ്ടിരിക്കയാണ്.രാമനാട്ടകര മുനിസിപ്പാലിറ്റിക്ക് പുതിയ കെട്ടിടത്തിനായി എട്ട് കോടിയും ബേപ്പൂര്‍ ടൂറിസ വികസനത്തിനായി 5.92 കോടിയുടെ പ്രൊജക്ടും അംഗീകരിച്ചു. രാമനാട്ടുകര ജിഎല്‍പി സ്‌കൂളിന് മൂന്ന് കോടിയും ഫറോക്ക് ഗണപത് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിസ്‌കൂളിന് അഞ്ച് കോടിയും അനുവദിച്ചു.
ഗണപത് സ്‌കൂളിലെ പ്രവൃത്തി പൂര്‍ത്തിയായി. ചെറുവണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍( മൂന്ന് കോടി), ചാലിയം ഫിഷറീസ് എല്‍പി സ്‌കൂള്‍ 59 ലക്ഷം, ബേപ്പൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (മൂന്ന് കോടി-പ്രവൃത്തി പൂര്‍ത്തീകരിച്ചു), നടുവട്ടം ഗവ.യൂപി സ്‌കൂള്‍(ഒരു േകാടി), ബേപ്പൂര്‍ ജിഎല്‍പി(99 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് പ്രവൃത്തികളുടെ കണക്ക്.

പാറയ്ക്കൽ അബ്ദുള്ള എംഎൽഎ, കുറ്റ്യാടി

കുറ്റ്യാടി മണ്ഡലത്തില്‍ 250 കോടിരൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതില്‍ ലോകനാര്‍കാവ് പ്രൈതൃക സംരക്ഷണപദ്ധതി(പത്ത് കോടി) , വടകര വില്ല്യാപ്പള്ളി റോഡ്, അട്ടക്കുണ്ട് റോഡ്, കുറ്റ്യാടി ബൈപ്പാസ്, പെരുഞ്ചേരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് ( ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി) എന്നി പദ്ധതികളാണ് പ്രധാനമായും ഉള്ളത്.

കുറ്റ്യാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ച് കോടി ചിലവഴിച്ച് നിര്‍മിച്ച കെട്ടിടം പ്രവൃത്തി പൂര്‍ത്തിയായി. മണിയൂര്‍ ഹഗ.ഹയര്‍സെക്കന്‍ഡറിസ്‌കൂള്‍ പ്രവൃത്തി ഇതിനകം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. വട്ടോളി ഗവ.യുപി.സ്‌കൂളിന് ഒരുകോടിയാണ് അനുവദിച്ചിരിക്കുന്നത്. വില്യാപ്പള്ളിയില്‍ പുതുതായി നിര്‍മിക്കുന്ന സബ് രജിസ്റ്റാര്‍ ഓഫീസ് കെട്ടിടം പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. 1.4 കോടിയാണ് ഇതിന് ചിലവുവരുന്നത്. ബൈപാസിന്‍റെ നിര്‍മാണത്തിന് 2.1020 ഹെക്ടര്‍ സ്ഥലം അക്വയര്‍ ചെയ്യാന്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഉത്തരവിലൂടെ അനുമതി നല്‍കിയിരുന്നു. ബൈപാസ് നിര്‍മാണത്തിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ബജറ്റില്‍ 37.96 കോടി രൂപയുടെ അംഗീകാരവും നല്‍കിയിരുന്നു.

പുരുഷൻ കടലുണ്ടി എംഎൽഎ, ബാലുശേരി

കാലപ്പഴക്കവും വീതിക്കുറവും മൂലം ഗതാഗതക്കുരുക്ക് പതിവായ പൂനൂര്‍ പാലത്തിന് ശാപമോക്ഷം നല്‍കുന്നതുള്‍പ്പെടെ നിരവധി പദ്ധതികളാണ് കിഫ്ബി വഴി ബാലുശേരി മണ്ഡലത്തില്‍ നടപ്പാക്കിയതും നടപ്പിലാക്കികൊണ്ടിരിക്കുന്നതും.
കിഫ്ബിയില്‍ നിന്ന് 10 കോടി രൂപ യാണ് അനുവദിച്ചത് പൂനൂര്‍ പാലത്തിനായി അനുവദിച്ചത്. കൊയിലാണ്ടി താമരശ്ശേരി റൂട്ടില്‍ പൂനൂര്‍ അങ്ങാടിയില്‍ പഴയ പാലത്തിന് ഇടത് വശത്തായി 28 മീറ്റര്‍ വീതമുള്ള രണ്ട് സ്പാനുകളായി 9.5 മീറ്റര്‍ വീതിയില്‍ പാലവും 1.5 മീറ്റര്‍ വീതിയില്‍ ഒരു വശത്ത് ഫൂട്പാത്തും ഉള്‍പ്പെടുത്തിയാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. ഇരുവശങ്ങളിലുമായി 140 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും നിര്‍മ്മിക്കും. പാലം നിർമാണത്തിന് മാത്രം 4.78 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. പാലം കടന്നു പോവുന്ന ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥല കൈയേറ്റ പ്രശ്‌നത്തിന് പരിഹാരമായി. പാലത്തിന്‍റെ സർവേ നടപടികള്‍ പൂര്‍ത്തിയായി. ഇതോടൊപ്പം കോഴിക്കോട് -ബാലുശേരി റോഡ് വികസനത്തിനായി 89.25 കോടിയാണ് വകയിരുത്തിയത്. കാരപ്പറനമ്പ് മുതല്‍ കക്കോടി പാലം വരെ 18 മീറ്റര്‍ വീതിയിലും കക്കോടി പഞ്ചായത്ത് ഓഫീസ് മുതല്‍ ബാലുശ്ശേരി മുക്ക് വരെ 12 മീറ്ററിലുമാണ് റോഡ് വീതികൂട്ടുന്നത്. ഒള്ളൂര്‍ കടവ്പാപാലത്തിന് 16.25 കോടി രൂപയാണ് അനുവദിച്ചത്. തോരായി കടവ് പാലത്തിന് 20 കോടി, നടുവണ്ണൂര്‍ വോൡബാള്‍ അക്കാദമിക്ക് പത്ത് കോടി, താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണം 21 കോടി ബാലുശേരി ഡോ.ബി.ആർ.അംബേദ്കര്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രവര്‍ത്തിക്കായി 10 കോടി എന്നിങ്ങനെയാണ് മറ്റ് പദ്ധതികള്‍.
ഇത് കൂടാതെ മണ്ഡലത്തിലെ സ്‌കൂളുകളും കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നവീകരിക്കുന്നത്. 17 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.

സി.കെ.നാണു എംഎൽഎ, വടകര

വടകര മണ്ഡലത്തില്‍ കിഫ്ബി വഴി നടപ്പാക്കുന്നത് ആറ് പദ്ധതികൾ. അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാലയങ്ങളുടെ സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതികളുള്‍പ്പെടെയുള്ളവയ്ക്കാണ് കിഫ്ബി വഴി അനുമതി നല്‍കിയതെന്ന് സി.കെ.നാണു എംഎല്‍എ അറിയിച്ചു.
മടപ്പള്ളി ജിജിഎച്ച്എസില്‍ 3.58 കോടിയുടെ നവീകരണ പ്രവൃത്തി ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. മടപ്പള്ളി ജിവിഎച്ച്എസിനായി 3.28 കോടിയും അനുവദിച്ചിട്ടുണ്ട്. പുതുപ്പണം ജിഎന്‍എം ജിഎച്ച്എസ് 4.97 കോടി ചെലവില്‍ നവീകരിക്കും. മടപ്പള്ളി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി 3.28 കോടിയുടെ പദ്ധതിക്കും അംഗീകാരമായി. ഇതിനു പുറമേ മുട്ടുങ്ങല്‍ -നാദാപുരം, പക്രംതളം റോഡിന് 35 കോടി രൂപയാണ് വകയിരുത്തിയത്.
വടകര ഇന്‍ഡോർ സ്റ്റേഡിയത്തിനായി 15.94 കോടിയും ചെലവഴിക്കുന്നുണ്ട്.

ജോർജ് എം. തോമസ് എംഎൽഎ, തിരുവന്പാടി

തിരുവമ്പാടി -പുല്ലൂരാംപാറ-ആനക്കാം പൊയിൽ-മറിപ്പുഴ റോഡിന് 77 കോടിരൂപയുടെ സാമ്പത്തിക അനുമതിയാണ് നല്‍കിയിട്ടുള്ളത്. നിലവില്‍ എട്ടുമീറ്റര്‍ വീതിയുള്ള റോഡ് നാട്ടുകാര്‍ സൗജന്യമായി ലഭ്യമാക്കിയ സ്ഥലമുപയോഗിച്ചാണ് 10 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നത്. 42 കലുങ്കുകള്‍, കാളിയാമ്പുഴ, ഇരുമ്പകം, ആനക്കാംപൊയിൽ, മുത്തപ്പന്‍പുഴ എന്നിവിടങ്ങളില്‍ നാല് ഇടത്തരം പാലങ്ങള്‍, ഓടകള്‍, കവലകളുടെ സൗന്ദര്യവത്കരണം,ഓടകള്‍, കവലകളുടെ സൗന്ദര്യവത്കരണം, നടപ്പാതകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പദ്ധതി. ഈവര്‍ഷം തന്നെ പദ്ധതി തുടങ്ങും. ഇതിന് പുറമേ കൈതപ്പൊയില്‍-അഗസ്ത്യൻമുഴി റോഡ്(87 കോടി), കോടഞ്ചേരി-കക്കാടം പൊയില്‍ മലയോര ഹൈവേ(154 കോടി),
മണാശേരി-ചുള്ളിക്കാപറമ്പ് റോഡ് (40 കോടി) എന്നിവയും കിഫ്ബി വഴി നടത്തുന്നപദ്ധതിതികളാണ്. ആനക്കാം പൊയില്‍- കള്ളാടി-മേപ്പാടി തുരങ്കപാതയും (എകദേശ ചിലവ് 658 കോടി) കിഫ്ബി സഹായത്തോടെ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു പുറമേ മണ്ഡലത്തിലെ മൂന്നു സ്‌കൂളുകള്‍ക്ക് മൂന്നുകോടി രൂപ വിതം നവീകരണ പ്രവൃത്തികള്‍ക്കും പുതിയ കെട്ടിടനിര്‍മാണത്തിനുമായി അനുവദിച്ചിട്ടുണ്ട്.

ഡോ.എം.കെ.മുനീർ എംഎൽഎ , കോഴിക്കോട് സൗത്ത്

കോഴിക്കോട് സൗത്തില്‍ നൂറുകോടി രൂപയുടെ വികസന പ്രവൃത്തികളാണ് കിഫ്ബി മുഖാന്തരം നടപ്പിലാക്കുന്നത്. ഇതില്‍ ഏകദേശം 76 കോടി യുടെ ‌ഫണ്ട് അനുവദിച്ചുകഴിഞ്ഞിട്ടുണ്ട്. പ്രധാനമായും പുതിയപാലം നിര്‍മാണത്തിനായി 60 കോടിയാണ് വകയിരുത്തിയത്. പഴയപാലം പൊളിച്ച് പുതിയപാലം നിര്‍മിക്കുന്നതിനാണിത്. 18 കോടിയോളം രൂപ അനുവദിച്ചുകഴിഞ്ഞു. മീഞ്ചന്ത സ്‌കൂളിനെ മികവിന്‍റെ കേന്ദ്രമാക്കി മാറ്റാന്‍ അഞ്ചു കോടി നേരത്തെ അനുവദിച്ചിരുന്നു. പ്രിസം പദ്ധതിയിലൂടെ നവീകരിച്ച ആഴ്ചവട്ടം ഗവ.സ്‌കൂളിലെ തുടര്‍ പ്രവൃത്തികള്‍ക്കായി മൂന്നുകോടിയും കുറ്റിച്ചിറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ , അച്യുതന്‍ ഗേള്‍സ സ്‌കൂള്‍, ചാലപ്പുറം ഗേള്‍സ് സ്‌കൂള്‍, പൊക്കുന്ന് എല്‍പിസ്‌കൂള്‍, പള്ളിക്കണ്ടി ജിയുപിഎസ് എന്നീസ്‌കൂളുകള്‍ക്ക് ഒരുകോടിയും നീക്കിവച്ചിട്ടുണ്ട്. ഇതില്‍ കുറ്റിച്ചിറ സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ ഫണ്ട് മറ്റൊരുസ്‌കൂളിലേക്ക് മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിനുപുറമേയാണ് സൗത്ത് മണ്ഡലത്തിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേയുടെ രണ്ടു കിലോമീറ്ററോളം ദൂരത്തെ പ്രവൃത്തിക്കായും ഫണ്ട് അനുവദിച്ചത്. പിസി റോഡ് മുതല്‍ ബീച്ച് ആശുപത്രിവരെയുള്ള ഭാഗത്താണ് നിലവിലെ എസ്റ്റിമേറ്റ് പ്രകാരം പ്രവൃത്തി നടക്കുക. നേരത്തെ 37 കോടിരൂപയുടെ എസ്റ്റിമേറ്റ് സര്‍ക്കാരിലേക്ക് നല്‍കിയിരുന്നു.

ഇ.കെ.വിജയൻ എംഎൽഎ, നാദാപുരം

നാദാപുരത്ത് 216.65 കോടി രൂപയുടെ പ്രവൃത്തിയാണ് ആരംഭിക്കുന്നത്. നാദാപുരം-മുട്ടുങ്ങള്‍ റോഡിന്‍റെ വികസനം അതില്‍ പ്രധാനപ്പെട്ടതാണ്. കിഫ്ബിയില്‍ നിന്ന് റോഡ് വികസനത്തിനായി 41 കോടി രൂപയാണ് ലഭിക്കുന്നത്. 11 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്‍റെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്.
മലയോര നിവാസികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന മറ്റൊരു റോഡായ മലയോര ഹൈവേയും കിഫ്ബി വഴി യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളാരംഭിച്ചു. വിലങ്ങാട് പുല്ലുവായി തൊട്ടില്‍പ്പാലം റോഡിന് 89 കോടി രൂപയാണുള്ളത്. 28 കിലോ മീറ്റര്‍ മലയോര ഹൈവേയുടെ ഒന്നാം റീച്ചായ റോഡിന്‍റെ ടെന്‍ഡര്‍ നടപടികള്‍ ആയിട്ടുണ്ട്. 12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിക്കുന്നത്.
കിഫ്ബി വഴി മലയോരവികസനത്തിന് ഏറെ ആക്കം കൂട്ടുന്നതാണ് കുളങ്ങരത്ത്-നമ്പ്യാത്താന്‍കുണ്ട്-വാളൂക്ക്-വിലങ്ങാട് റോഡിന്‍റെ വികസനം. 41 കോടി രൂപയാണ് ഈ റോഡിനും വകയിരുത്തിയത്. ഇതിന്‍റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിവരുന്നു. തൊട്ടില്‍പ്പാലം-കുണ്ടുതോട് റോഡിന്‍റെ നവീകരണത്തിന് 15 കോടിയാണ് കിഫ്ബി നല്‍കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് 26,65 കോടി രൂപയാണ് കിഫ്ബി വഴി നാദാപുരം മണ്ഡലത്തിന് ലഭിച്ചത്.

ബാബു പറശേരി, പ്രസിഡന്‍റ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്

കിഫ്ബി വഴി വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്നത് 216 കോടിയുടെ പദ്ധതി. 13 സ്‌കൂളുകള്‍ക്ക് അഞ്ച് കോടി വീതം 65 കോടിയാണ് അനുവദിച്ചത്. 40 സ്‌കൂളുകള്‍ക്ക് മൂന്നു കോടി വീതം 120 കോടിയും 31 സ്‌കൂളുകള്‍ക്ക് ഒരു കോടി വീതം 31 കോടിയും കിഫ്ബി വഴി അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശേരി പറഞ്ഞു. അഞ്ചുകോടി രൂപ ചെലവില്‍ 13 സ്‌കൂളുകളുടെ പ്രവൃത്തി പൂര്‍ത്തിയായി. 13 സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തും. ഒരു മണ്ഡലത്തില്‍ ഒരു സ്‌കൂള്‍ എന്ന ക്രമത്തിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ മാറുന്നത്. ജിഎച്ച്എസ്എസ് മേപ്പയ്യൂര്‍, ജിഎച്ച്എസ്എസ് നടുവണ്ണൂര്‍, ജിഎച്ച്എസ്എസ് പയിമ്പ്ര, ജിഎച്ച്എസ്എസ്, ആര്‍ഇസി ചാത്തമംഗലം, ജിഎച്ച്എസ്എസ് കുറ്റ്യാടി, ജിഎച്ച്എസ്എസ് വളയം, ജിഎച്ച്എസ്എസ് പൂനൂര്‍, ജിഎച്ച്എസ്എസ് നരിക്കുനി എന്നീ ഹൈസ്‌കൂളുകളുള്‍പ്പെടെയാണ് ഉന്നത നിലവാരത്തിലെത്തുക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.