പുത്തൂർ സുവോളജിക്കൽ പാർക്ക് ഒരുങ്ങുന്നു, 309 കോടി കരുത്തിൽ
കേരളത്തിനുതന്നെ അഭിമാനമായി മാറുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് യാഥാർഥ്യമാകുന്നത് കിഫ്ബി നൽകുന്ന 309 കോടി രൂപയുടെ കരുത്തിലൂടെയാണ്. അടുത്തവർഷം അവസാനത്തോടെ തൃശൂരിലെ മൃഗശാല പുത്തൂരിലേക്കു മാറും.

അത്രയും ആസൂത്രിതമായാണു നിർമാണം പുരോഗമിക്കുന്നത്. കാൽനൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിനുശേഷമാണ് ഈ പദ്ധതി നടപ്പാകുന്നത്. ചീഫ് വിപ്പ് കൂടിയായ കെ. രാജൻ എംഎൽഎ ചൂണ്ടിക്കാട്ടി.

പക്ഷികൾക്കുള്ള കൂടുകളുടെ നിർമാണം പുർത്തിയായിക്കഴിഞ്ഞു. മൃഗാശുപത്രിയുടെ നിർമാണം പുരോഗമിക്കുന്നു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ നിർമാണം പൂർത്തിയായി.
ഒല്ലൂർ നിയോജക മണ്ഡലത്തിൽ 549 കോടിയുടെ വിവിധ പദ്ധതികളാണ് സർക്കാരിന്‍റെ കിഫ്ബി പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

ബനാന ആൻഡ് ഹണി പാർക്കിന്‍റെ നിർമാണോദ്ഘാടനം കണ്ണാറയിൽ രണ്ടുമാസം മുന്പാണ് മുഖ്യമന്ത്രി നിർവഹിച്ചത്. ഈ പദ്ധതിക്ക് 24 കോടി രൂപയാണ് അനുവദിച്ചത്. പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. പൊതു വിദ്യാഭ്യാസത്തിനു നിയോജക മണ്ഡലത്തിൽ മൊത്തം 22 കോടി രൂപയുടെ നിർമാണ പ്രവത്തനങ്ങളാണ് ഈ ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുക. പുത്തൂർ, ഒല്ലൂർ, പീച്ചി, പട്ടിക്കാട്, ആശാരിക്കാട്, അഞ്ചേരി തുടങ്ങിയ വിവിധ സ്കൂളുകൾക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും. പല സ്കുളുകളിലും നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.


ചിലയിടങ്ങളിൽ ഭാഗികമായി പുർത്തിയായി. പീച്ചി-വാഴാനി ടൂറിസം കോറിഡോർ പദ്ധതിക്കായി 63 കോടി രൂപയാണ് അനുവദിച്ചത്. ടെൻഡർ നടപടികൾ പുരോഗമിക്കുന്നു. നെടുപുഴ റെയിൽവേ മേല്പാലത്തിനായി 35 കോടി അനുവദിച്ചിട്ടുണ്ട്.

മണ്ണുത്തി-എടക്കുന്നി റോഡ് നവീകരണത്തിന് 33 കോടി രൂപ നീക്കിവച്ചു. ഇതിന്‍റെ നിർമാണം പാതിവഴിയിലാണ്. ശ്രീധരി പാലത്തിനു 10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നടത്തറ-പാണഞ്ചേരി പഞ്ചായത്തുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം പീച്ചിയിൽനിന്നും പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കു വരുന്നവർക്കും സഹായകമായിരിക്കും. കണ്ണാറ-മുർക്കനിക്കര റോഡിനുവേണ്ടി 35 കോടി രൂപയും നെടുപുഴ -പടിഞ്ഞാറെകോട്ട റോഡിനുവേണ്ടി 18 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനു ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.