Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനം കിഫ്ബിയിലൂടെ
സാമൂഹ്യവികസനത്തിലും ഒരു കുതിച്ചുചാട്ടം സാധ്യമാക്കുക എന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നേതൃത്വം നൽകുന്ന സംസ്ഥാനസർക്കാരിന്റെ ലക്ഷ്യത്തിന് ചാലകശക്തിയായത് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി)ആണ്.
2016ലെ കിഫ് ബി ഭേദഗതി നിയമത്തിലൂടെ ശാക്തീകരിക്കപ്പെട്ട കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി ബോർഡ് (കിഫ്ബി) ഇന്ന് രാജ്യം ഉറ്റുനോക്കുന്ന ഒരു വികസന മാതൃകയാണ്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും കിഫ്ബി പദ്ധതികൾ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അത്തരത്തിൽ ചരിത്രത്തിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് സംസ്ഥാന സർക്കാർ വിഭാവന ചെയ്ത് നടപ്പാക്കുന്നത്.
വിവിധ ഭരണ വകുപ്പുകൾക്ക് കീഴിലായി 57000 കോടി രൂപയുടെ 730 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിക്കഴിഞ്ഞത്. 5865.79 കോടി രൂപ വിവിധ പദ്ധതികളിൽ വിനിയോഗിച്ചും കഴിഞ്ഞു.
ഗതാഗത മേഖലയിൽ സംസ്ഥാനത്തിന്റെ പരാധീനതകൾ മറികടക്കാൻ നിർണായകമായ ചിലപദ്ധതികൾ ഇതിൽ ഉൾപ്പെടും. ദശാബ്ദങ്ങളായി മുടങ്ങി കിടന്ന ദേശീയപാതാ വികസനത്തിന് വേണ്ടി വരുന്ന തുകയിലെ സംസ്ഥാന വിഹിതമായ 5374 കോടി രൂപ സർക്കാർ കണ്ടെത്തിയത് കിഫ്ബി വഴിയാണ്.
8765 കോടി രൂപയുടെ 193 റോഡ് നവീകരണ പദ്ധതികൾ,825 കോടി രൂപയുടെ 9 ബൈപ്പാസുകൾ, 1976 കോടി രൂപയുടെ 75 പാലങ്ങൾ,961 കോടിയുടെ 13 മേൽപാലങ്ങൾ,1645 കോടിയുടെ 49 റെയിൽ മേൽപ്പാലങ്ങൾ, മലയോര ഹൈവേ, തീരദേശ ഹൈവേ , ഇങ്ങനെ നീളുകയാണ് കിഫ്ബി വഴി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പട്ടിക. ഇതിൽ 3500 കോടി രൂപ ചെലവഴിച്ച് 20 സ്ട്രെച്ചുകളിലായി 1200 കിലോമീറ്റർ നീളത്തിലാണ് മലയോര ഹൈവേയുടെ നിർമാണം. 6500 കോടി രൂപ ചെലവഴിച്ച് രണ്ടു സ്ട്രെച്ചുകളിലായി 650 കിലോമീറ്റർ നീളത്തിലാണ് തീരദേശ ഹൈവേയുടെ നിർമാണ പ്രവൃത്തികൾ മുന്നോട്ട് നീങ്ങുന്നത്.കുണ്ടന്നൂർ, വൈറ്റില, എടപ്പാൾ മേൽപ്പാല പദ്ധതികൾ ഈ വർഷം തന്നെ പൂർത്തിയാകും.
കോവിഡ് 19 മഹാമാരിയെ സംസ്ഥാനത്തിന് ശക്തമായി ചെറുത്തു നിൽക്കാൻ സാധിച്ചത് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്ബി പദ്ധതികൾ വഴിയുണ്ടായ മുന്നേറ്റം കൊണ്ടും കൂടിയാണ്. 2150 കോടി രൂപ മുടക്കി നടത്തുന്ന 26 സർക്കാർ ആശുപത്രികളുടെ നവീകരണം പുരോഗമിക്കുകയാണ്. 10 ആശുപത്രികളിൽ കാത്ത് ലാബ്, 44 ഇടങ്ങളിൽ ഡയാലിസിസ് യൂണിറ്റ് എന്നിവ സജ്ജീകരിക്കുന്നുണ്ട്. 149 കോടി രൂപ മുതൽ മുടക്കുന്ന ഈ പദ്ധതിയും പൂർത്തിയായി വരുന്നു.പുനലൂർ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി ഒന്നാം ഘട്ടം, കൊച്ചി കാൻസർ സെന്റർ ഒന്നാം ഘട്ടം എന്നിവ ഉൾപ്പെടുന്ന പദ്ധതികൾ 2020-21 ൽ പൂർത്തീകരിക്കും.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ നിലവാരം ഉയർത്തുന്നതിന് വൻ പദ്ധതികൾ ആണ് കിഫ്ബി വഴി നടപ്പാക്കുന്നത്. 141 പൊതു വിദ്യാലയങ്ങളിൽ 5 കോടി രൂപ വീതം ചെലവഴിച്ച് നടപ്പാക്കുന്ന മികവിന്റെ കേന്ദ്രം പദ്ധതി 2020-21 സാന്പത്തിക വർഷം പൂർത്തിയാകും. 785 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന സ്മാർട് ക്ലാസ്, സ്മാർട്ട് ലാബ് പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞു.45000 ക്ലാസ് റൂമുകളാണ് ഇത്തരത്തിൽ ഹൈടെക് ആയി മാറ്റപ്പെട്ടത്.ഓണ്‍ലൈൻ വിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ ഇന്റർനെറ്റ് കണക്ടിവിറ്റി എല്ലാ സ്കൂളുകളിലും കിഫ്ബി ധനസഹായത്തോടെ സജ്ജമാക്കി. 11287 എൽ പി യുപി സ്കൂളുകളിൽ 56445 ലാപ് ടോപ്പ് കംപ്യൂട്ടറുകൾ, 245 29 പ്രൊജക്ടറുകൾ, 5644 പ്രിൻററുകൾ,3248 എൽ ഇ ഡി ടീവികൾ, 56445 യു എസ് ബി സ്പീക്കറുകൾ, രണ്ടു വർഷത്തേക്കുള്ള ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് കണക്ഷൻ എന്നിവയ്ക്കുള്ള ധനസഹായം കിഫ്ബി നൽകി. ഇതിനു പുറമേയാണ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിലെ 45000 ക്ലാസ് റൂമുകൾ ഹൈടെക് ആക്കുന്നതിനുള്ള ധനസഹായം മൂന്ന് ഘട്ടങ്ങളായി നൽകിയത്.
45000 ലാപ് ടോപ്പുകൾ, 15000 ഡെസ്ക്ടോപ്പുകൾ, 45000 പ്രൊജക്ടറുകൾ, നെറ്റ് വർക്കിങ് എന്നിവയ്ക്ക് വേണ്ടി ഈ ഫണ്ട് ഉപയോഗിച്ചു.ഈ ക്ലാസ് റൂമുകളിലേക്കുള്ള പ്രിന്ററുകൾ, യു പി എസ്, സ്റ്റിൽ കാമറകൾ, വെബ് കാമറകൾ എന്നിവയ്ക്കുള്ള പണവും ഇതിലുൾപ്പെടുന്നു.4752 സ്കൂളുകൾ ഇത്തരത്തിൽ ഹൈടെക് ആക്കി.ഇതു വഴി നമ്മുടെ പൊതു വിദ്യാലയങ്ങളെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ കിഫ്ബിയുടെ ധനസഹായത്തിന് കഴിഞ്ഞു.
785 കോടി രൂപയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ചിത്രം മാറ്റി വരയ്ക്കുന്ന ഈ പദ്ധതിയുടെ ചിലവിനായി കിഫ്ബി നൽകിയത്.കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (KITE) ആണ് പദ്ധതി നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ഏജൻസി.
വൈദ്യുതി മേഖലയിൽ നിലവിലുള്ള പ്രസരണ പരിമിതികൾ പരിഹരിക്കുന്നതും സംസ്ഥാനത്ത് വിശിഷ്യാ വടക്കൻ കേരളത്തിൽ ഇടതടവില്ലാതെ ഗുണനിലവാരമുള്ള വൈദ്യുതി ഉറപ്പു വരുത്തുന്നതുമായ ട്രാൻസ് ഗ്രിഡ് 2.0 പദ്ധതി 5200 കോടി രൂപ കിഫ്ബി ധനസഹായത്തോട് കൂടി നടപ്പാക്കി വരുന്നു. മൂന്ന് 400 കെ.വി സബ് സ്റ്റേഷനുകൾ, ഇരുപത്തിരണ്ട് 220 സ് സബ് സ്റ്റേഷനുകൾ, 4390 കിലോമീറ്റർ പ്രസരണ ലൈനുകൾ എന്നിവയടങ്ങുന്നതാണ് പദ്ധതി.നിലവിലുള്ള പ്രസരണ ലൈനുകൾ കളുടെയും സബ് സ്റ്റേഷനുകളുടെയും ശേഷി പദ്ധതിയുടെ ഭാഗമായി ഉയർത്തപ്പെടും.
ഒപ്പം ചില പുതിയ സബ് സ്റ്റേഷനുകളും ലൈനുകളും സ്ഥാപിക്കപ്പെടും. മഞ്ചേരി ,കോതമംഗലം, ചാലക്കുടി, ആലുവ, കലൂർ, കുന്നമംഗലം എന്നീ സബ് സ്റ്റേഷനുകളും കൊച്ചി ലൈൻസ്, കോലത്തുനാട് ലൈൻസ്, നോർത്ത് മലബാർ ലൈൻസ്, കോട്ടയം ലൈസൻസ്, തൃശ്ശിവപേരൂർ ലൈൻസ് എന്നീ പ്രസരണ ലൈനുകളും ഉൾപ്പെടുന്ന ഏതാണ്ട് 1500 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ 2020-21 സാന്പത്തിക വർഷം പൂർത്തിയാക്കും.
ശുദ്ധമായ കുടിവെള്ളം പ്രാപ്യമല്ലാത്ത ജനവിഭാഗങ്ങൾക്കായി 4461 കോടി രൂപ ചിലവിൽ 71 കുടിവെള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചു.കാസർകോട്, കൊയിലാണ്ടി, താനൂർ, പൊന്നാനി എന്നീ നഗരസഭാ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കു ന്നതുൾപ്പെടെയുള്ള പദ്ധതികൾ 2020-21 സാന്പത്തിക വർഷം തന്നെ പൂർത്തിയാകും.
പെട്രോ കെമിക്കൽ പാർക്കിനായുള്ള ഭൂമി 977 കോടി രൂപ കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്തു കഴിഞ്ഞു. കണ്ണൂരിന്റെ വ്യവസായ വികസനത്തിന് കുതിപ്പേകുന്ന വ്യവസായ പാർക്കുകൾക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിന് തുടക്കം കുറിക്കാൻ കഴിഞ്ഞു.വികസിത കേരളം എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് സംസ്ഥാന സർക്കാരിന്റെ നിർണായക ചുവട് വയ്പായി വ്യവസായ ക്ലസ്റ്ററുകൾ. സർക്കാരിന്റെ വ്യവസായ - വാണിജ്യ നയത്തിന്റെ ചുവട് പിടിച്ച് സംസ്ഥാനത്തിന്റെ വികസന ചിത്രം മാറ്റിവരയ്ക്കാൻ കെൽപ്പുള്ള പദ്ധതിയാണ് കണ്ണൂരിലെയും പാലക്കാട്ടെയും നിർദിഷ്ട ഇൻസസ്ട്രിയൽ ക്ലസ്റ്ററുകൾ.
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ (കിൻഫ്ര ) ആണ് പദ്ധതി നടപ്പാക്കാൻ നിയുക്തമായ സ്പെഷൽ പർപസ് വെഹിക്കിൾ (SPV). കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ന്റെ ധനസഹായ ത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുക. പദ്ധതിക്കായി കിഫ് ബി 12710 കോടി രൂപ കിൻഫ്രയ്ക്ക് വായ്പ നൽകും. ഇന്റർനെറ്റ് ലഭ്യതയുടെ നട്ടെല്ലായി മാറാവുന്ന സംസ്ഥാന സർക്കാരിന്റെ ഫൈബർ ശൃംഖല കെ ഫോണ്‍ പദ്ധതി പുരോഗതിയുടെ പാതയിലാണ്. കൊച്ചിയിൽ സ്ഥാപിതമാവുന്ന ഐടി ഇന്നൊവേഷൻ സോണ്‍ ഒന്നാം ഘട്ടത്തിന്റെയും തിരുവനന്തപുരം ടെക്നോ സിറ്റി യിലെ ആദ്യ കെട്ടിടത്തിന്റെയും നിർമാണം 2020-21 ൽ പൂർത്തീകരിക്കുകയും ഒപ്പം ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. കെ എസ് ആർ ടി സിയ്ക്ക് ഇ-ബസുകൾ വാങ്ങുന്നതിനായി കിഫ്ബി ധനലഭ്യത ഉറപ്പു വരുത്തും. മറ്റു ഭരണ വകുപ്പുകൾ നടപ്പാക്കുന്ന 4500 കോടി രൂപയുടെ വിവിധ പദ്ധതികൾ പുരോഗമിക്കുകയാണ്.
ഇതിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സൗകര്യ വികസനം, ജില്ലാ സ്റ്റേഡിയങ്ങൾ, കൊച്ചിയിലെ കനാൽ നവീകരണം, തൃശൂർ മൃഗശാല, പരപ്പനങ്ങാടി മൽസ്യബന്ധന തുറമുഖം, കോട്ടൂർ ആന പരിപാലനകേന്ദ്രം, ജില്ലാ തല സാംസ്കാരിക കേന്ദ്രങ്ങൾ, പട്ടികജാതി പട്ടിക വർഗ വിദ്യാർഥികൾക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആക്കുളം കായൽ നവീകരണം, ഐടിഐകളുടെ ഭൗതിക സൗകര്യ വികസനം, അഗ്രോ പാർക്കുകൾ എന്നിവ ഉൾപ്പെടും.സംസ്ഥാനത്തെ 14 ജില്ലകളിലായി 41 പദ്ധതികളാണ് അടുത്ത നൂറു ദിവസത്തിനുള്ളിൽ ഉദ്ഘാടനം ചെയ്യപ്പെടാൻ പോകുന്നത്.
റോഡുകൾ, ഫ്ളൈ ഓവറുകൾ, കുടിവെള്ള വിതരണം , ഡയാലിസിസ് സെന്റർ, കാത് ലാബ്, സ്റ്റേഡിയങ്ങൾ അടക്കം എല്ലാ മേഖലയിലുമുള്ള 41 പദ്ധതികൾ ആണിവ. ഈ വർഷം നവംബർ 23 നും ഡിസംബർ 31 നും ഇടയിലായി വേറേ 93 പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെടും.
ഈ പദ്ധതികളുടെ 60 മുതൽ 90 ശതമാനം വരെ പ്രവൃത്തികൾ ഇതിനകം പൂർത്തിയായി കഴിഞ്ഞു. അടുത്ത വർഷം അതായത് 2021 ജനുവരി ~ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലത്ത് ഉദ്ഘാടനം ചെയ്യപ്പെടാൻ ഒരുങ്ങുന്നത് 67 പദ്ധതികളാണ്. ഈ പദ്ധതികളുടെ 35 മുതൽ 80 ശതമാനം വരെ പ്രവൃത്തികൾ ഇതിനകം പൂർത്തിയായി കഴിഞ്ഞു.
സന്ദേശം
നാം ഒരു പുതിയ കേരളം നിർമിക്കുകയാണ്. ദശാബ്ദങ്ങളായി പറഞ്ഞുകേൾക്കുകയും കടലാസുകളിൽ ഉറങ്ങുകയും ചെയ്തിരുന്ന വികസനപദ്ധതികളാണ് ഇപ്പോൾ കേരളജനതയുടെ മുന്നിൽ യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നത്. അടുത്ത പത്തോ പതിനഞ്ചോ വർഷം കൊണ്ടുപോലും യാഥാർഥ്യമാകാൻ സാധ്യത കുറവായിരുന്ന അത്ര വികസനപദ്ധതികളാണ് കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലുമായി പുരോഗമിക്കുന്നത്. വികസന പ്രക്രിയയിലെ പരന്പരാഗത രീതികൾക്കപ്പുറം രാജ്യത്തിന് തന്നെ പുതിയ വികസനമാതൃക കാഴ്ചവയ്ക്കുകയാണ് കേരളം.57000 കോടി രൂപ മുതൽമുടക്ക് വരുന്ന 730 പദ്ധതികളാണ് കിഫ്ബിയിലൂടെ സർക്കാർ നടപ്പാക്കുന്നത്. സംസ്ഥാനചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത വികസനമുന്നേറ്റമാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടി രിക്കുന്നത്.
ഈ പദ്ധതികൾക്ക് വേണ്ട പണം കണ്ടെത്താൻ നടത്തിയ പ്രവർത്തനങ്ങളും രാജ്യത്തിനാകമാനം മാതൃകയാണ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് അതിന്റെ മസാലബോണ്ട് വിൽപനയിലൂടെ അന്താരാഷ്ട്ര ധനകാര്യ വിപണിയിലേക്ക് കാലൂന്നിയ ആദ്യത്തെ സംസ്ഥാന സർക്കാർ ഏജൻസിയായി മാറി.ചരിത്രപ്രധാനമായ ചുവടുവയ്പെന്ന നിലയിൽ വ്യാപകമായ അഭിനന്ദനങ്ങളാണ് ഇതിനു ലഭിച്ചത്. വികസനത്തിന്റെ മുൻഗണനകളെ അഭിമുഖീകരിക്കുന്നതിൽ ചെയ്യുന്നതിൽ സർക്കാരിന്റെ ഇച്ഛാശക്തിയാണ് ഇതിലൂടെ പ്രതിഫലിച്ചത്. കിഫ്ബിയുടെ പ്രവർത്തനത്തിലും സംവിധാനത്തിലും നിക്ഷേപകർക്കുള്ള വിശ്വാസമാണ് സംസ്ഥാന തല ഏജൻസിയായിട്ടു പോലും മികച്ച നിരക്കിൽ പണം ലഭ്യമാക്കാൻ സാധിച്ചത്. മറ്റു പല ധനകാര്യസ്ഥാപനങ്ങളും നമ്മുടെ സുതാര്യവും കാര്യക്ഷമവുമായ പ്രവർത്തനമികവിൽ ആകൃഷ്ടരായി പണം തരാൻ മുന്നോട്ട് വരുന്നുണ്ട് എന്നത് ശുഭസൂചനയാണ്.
വന്പൻ പദ്ധതികൾക്കൊപ്പം വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ മേഖലകളും വികസിക്കേണ്ടതുണ്ട്. അത്തരത്തിലുംകൃത്യമായ ദിശാബോധത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. അതിനു തെളിവാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഒരുങ്ങുന്ന 45000 ഹൈടെക് ക്ലാസ് മുറികളും പതിനായിരത്തോളം സ്കൂളുകളിൽ തയ്യാറാകുന്ന ഹൈടെക് ലാബുകളും.141 സ്കൂളുകളാണ് മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്. ഇതിനും പുറമെ 405 സ്കൂളുകൾ 50 ലക്ഷം മുതൽ ഒരു കോടി രൂപവരെ മുടക്കി നവീകരണത്തിന്റെ വിവിധഘട്ടങ്ങളിലാണ്. ആരോഗ്യമേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. 50 ഡയാലിസിസ് യൂണിറ്റുകൾ, 10 കാത്ലാബുകൾ, 23ഓളം ആശുപത്രികളുടെ നിർമാണവും നവീകരണവും കിഫ്ബി ധനലഭ്യത ഉറപ്പുവരുത്തി പൂർത്തീകരിക്കുകയാണ്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും വികസനപ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന് വേണ്ടികിഫ്ബി ധനലഭ്യത ഉറപ്പുവരുത്തുന്നുണ്ട്. പദ്ധതികൾക്ക് ഫണ്ട് അനുവദിച്ച് കയ്യും കെട്ടി നോക്കിനിൽക്കുകയല്ല സർക്കാർ ചെയ്യുന്നത്. പദ്ധതികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള കർശന നടപടികളും ഒപ്പം ഉണ്ടാകുന്നുണ്ട്. ഗുണനിലവാരമില്ലാത്ത പ്രവർത്തികൾ കണ്ടെത്തിയാലുടൻ അവ നിർത്തിവയ്പ്പിച്ച് , പരിഹാരമാർഗങ്ങൾ നിർദേശിച്ച് അവയെ പ്രവൃത്തി പഥത്തിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകുന്നതല്ല .
മഹാപ്രളയത്തിന്റെയും മഹാമാരിയുടെയും ദുരിതങ്ങൾ അനുഭവിച്ചവരാണ് നമ്മൾ.എന്നാൽ എല്ലാ പ്രതിസന്ധികളെയും മറികടന്ന് കേരളം വികസനത്തിന്റെ ശരിയായ ദിശയിൽ തന്നെ മുന്നേറുന്നു എന്നത് വളരെയധികം സന്തോഷും അഭിമാനവും ഉളവാക്കുന്നതാണ്. അത് ഈ വേളയിൽ ഞാൻ നിങ്ങളോടും പങ്കുവയ്ക്കുന്നു.
സന്ദേശം
സംസ്ഥാന ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത വികസന മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുന്പോൾ അതിന് ഉൗർജ്ജം പകരുന്ന പ്രധാന ഘടകമാണ് കേരള സർക്കാർ രൂപീകരിച്ച കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ് അഥവാ കിഫ് ബി. കേരള നിയമസഭ ഏകകണ്ഠമായാണ് കിഫ്ബി ദേദഗതി നിയമം പാസാക്കിയത്.സംസ്ഥാന സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്പോൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കിഫ് ബിക്ക് കഴിഞ്ഞിട്ടുണ്ട്. വിവിധ ഭരണ വകുപ്പുകൾക്ക് കീഴിലായി 57000 കോടി രൂപയുടെ 730പദ്ധതികൾക്ക് കിഫ്ബി അനുമതി നൽകി കഴിഞ്ഞു.5866 കോടി രൂപ വിവിധ പദ്ധതികളിൽ വിനിയോഗിച്ചും കഴിഞ്ഞു. ദീർഘവീക്ഷണവും പ്രായോഗികതയും സമന്വയിക്കുന്ന ആശയങ്ങളാണ് കിഫ് ബി യുടെ കാതൽ. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ധനകാര്യ രംഗത്ത് നടത്തുന്ന ഏറ്റവും നൂതനമായ ഇടപെടലാണ് കിഫ് ബി വഴിയുള്ള വിഭവ സമാഹരണം. അന്തർദേശീയ കന്പോളത്തിൽ നിന്നും മസാല ബോണ്ട് വഴി പണം സമാഹരിക്കുന്ന സംസ്ഥാന സർക്കാരുകളുടെ ആദ്യത്തെ ധനകാര്യ സ്ഥാപനമാണ് കിഫ് ബി. നേരിട്ട് ആദായം തരാത്ത പദ്ധതികൾ ഏറ്റെടുക്കാൻ ആര് വായ്പ തരും എന്നു സംശയിച്ചവർക്കുള്ള മറുപടിയായിരുന്നു മസാല ബോണ്ട് . കിഫ് ബി യുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ അതിശയോക്തി എന്നാരോപിച്ചിരുന്നവർ പോലും പദ്ധതികൾ പ്രവൃത്തി പഥത്തിലായതോടെ നിശബ്ദരായിട്ടുണ്ട്. ദശാബ്ദങ്ങൾക്ക് ശേഷം മാത്രം സാധ്യമായേക്കുന്ന വികസിത കേരളം ഇന്നുതന്നെ സൃഷ്ടിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയുടെ നേർസാക്ഷ്യമാണ് കിഫ് ബി ഏറ്റെടുത്തിരിക്കുന്ന പദ്ധതികൾ. കിഫ് ബി എടുക്കുന്ന വായ്പകൾ പ്രസക്തമാകുന്നതും ഇവിടെയാണ്. രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷമായിരുന്നു ഈ പദ്ധതികൾ എങ്കിൽ ചെലവ് എത്രയോ മടങ്ങ് ഉയരുമായിരുന്നു. അതിനേക്കാൾ എത്രയോ കുറവാണ് പലിശച്ചെലവ് എന്നത് വിമർശകർ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇപ്പോൾ പൂർത്തിയായാൽ ഇന്നുള്ളവർക്ക് കൂടി ഈ പദ്ധതികൾ കൊണ്ടുള്ള പ്രയോജനം ലഭിക്കുകയും ചെയ്യും.
ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയുടെ സാമൂഹിക വികസന സൂചികകളിൽ രാജ്യത്ത് മുൻപന്തിയിലാണ് കേരളം.എന്നാൽ അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ നേട്ടം നമുക്ക് അവകാശപ്പെടാനാവില്ല. ഈ വിടവ് നികത്തുകയാണ് കിഫ് ബി യിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിലെ പരിമിതികൾ മറികടക്കാൻ നിർണായക ഇടപെടലുകൾ ഇതിനകം കിഫ് ബി നടത്തിക്കഴിഞ്ഞു.ദേശീയപാതാ വികസനത്തിന് വേണ്ടി വരുന്ന ഭൂമിയേറ്റെടുക്കൽ തുകയുടെ നാലിലൊന്നായ 5374 കോടി രൂപ കിഫ് ബി വഴിയാണ് സംസ്ഥാന സർക്കാർ കണ്ടെത്തിയത്. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയൊക്കെ കിഫ് ബി അനുമതി നൽകിക്കഴിഞ്ഞ പദ്ധതികളിൽ പെടുന്നു. വൈദ്യുതി പ്രസരണ മേഖലയിൽ 5200 കോടി രൂപ മുതൽമുടക്കിൽ ട്രാൻസ് ഗ്രിഡ് 2.0 പദ്ധതി യാഥാർഥ്യമാകുന്നു. 4380 കോടി രൂപ ചിലവിൽ 70 കുടിവെള്ള പദ്ധതികളാണ് കിഫ് ബി ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ വ്യവസായ വികസന ചിത്രം മാറ്റി വയ്ക്കാൻ കെൽപ്പുള്ള പെട്രോ കെമിക്കൽ പാർക്കിനായുള്ള ഭൂമി 977 കോടി രൂപ കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്തു കഴിഞ്ഞു. കേരള ജനതയ്ക്ക് ആകമാനം ഇന്റർനെറ്റ് ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള ഫൈബർ ശൃംഖലാ പദ്ധതിയായ കെ ഫോണ്‍ 1517 കോടി രൂപ മുതൽ മുടക്കിൽ പുരോഗമിക്കുകയാണ്. ഇതിനും പുറമേ മറ്റു ഭരണ വകുപ്പുകൾ നടപ്പാക്കുന്ന 4500 കോടി രൂപയുടെ വിവിധ പദ്ധതികളും പ്രവൃത്തി പഥത്തിലാണ്.
പദ്ധതികളുടെ സമയക്രമത്തിനൊപ്പം സുതാര്യതയും ഗുണനിലവാരവും ഉറപ്പുവരുത്താൻ കിഫ് ബി യുടെ പരിശോധനാ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. പദ്ധതികളുടെ ഗുണനിലവാരം,പ്രവൃത്തികളിലെ കാര്യക്ഷമത എന്നിവയ്ക്കൊപ്പം തന്നെ കൃത്യതയുള്ള ഒരു ആസ്തി ബാധ്യതാ നിർവഹണ (അസറ്റ് ലയബിലിറ്റി ) രീതിയ്ക്കും കിഫ്ബി ഉൗന്നൽ കൊടുക്കുന്നു. സുതാര്യമായ ഇത്തരം സംവിധാനങ്ങൾ കിഫ്ബിയുടെ പ്രവർത്തനം ശരിയായ ദിശയിലാണെന്ന് നിരന്തരം ഉറപ്പു വരുത്തുന്നു. ഇതു തന്നെയാണ് ദേശീയ അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങളുടെ ശ്രദ്ധയും താൽപര്യവും ആകർഷിക്കാൻ കിഫ് ബിയെ പ്രാപ്തമാക്കുന്നതും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
57000 കോടി രൂപയുടെ 730 പദ്ധതികൾക്ക് കിഫ്ബി അനുമതി
വിവിധ ഭരണ വകുപ്പുകൾക്ക് കീഴിലായി 57000 കോടി രൂപയുടെ 730 പദ്ധതികൾക്കാണ് കിഫ്
കിഫ്ബി ഉറപ്പുവരുത്തുന്നു ധനലഭ്യത, ഗുണനിലവാരം, സമയക്രമം
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് വഴി സംസ്ഥാനസർക്കാർ നടപ്പാക്കുന്ന വികസനപദ്ധതികൾക്
പദ്ധതികളുടെ ഗുണനിലവാരം
കിഫ്ബി ഫണ്ട് ചെയ്യുന്ന പദ്ധതികളുടെ ആസൂത്രണത്തിനും രൂപകൽപനയ്ക്കും നിർവഹണ ത്തി
കിഫ്ബിയിലെ ഓഡിറ്റ്
പലതലങ്ങളിലുള്ള കർശനമായ ഓഡിറ്റ് സംവിധാനമാണ് കിഫ്ബിക്കുള്ളത്.
1. സ്റ്റാ
സന്പൂർണ കടലാസ് രഹിത ഓഫിസ്
കിഫ്ബിയുടെ എല്ലാ ഇടപാടുകളും പൂർണമായും വിവരസാങ്കേതികവിദ്യാ അധിഷ്ഠിതമാണ്.പ്രോജക്ടുകളുടെ വിലയിരുത്തൽ,ഇ
വികസന മുന്നേറ്റവുമായി മാനന്തവാടി
മാനന്തവാടി: നിയോജക മണ്ഡലത്തിന്റെ സുപ്രധാന വികസന നേട്ടങ്ങളിൽ ഒന്നാമതായി കാ
സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളുമായി കൽപ്പറ്റ മണ്ഡലം
കൽപ്പറ്റ: രണ്ട് പ്രളയവും കോവിഡും ഉൾപ്പടെയുള്ള പ്രതിസന്ധികളെയെല്ലാം വകഞ്ഞുമാ
ഇടുക്കിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾ
മന്ത്രി എം.എം.മണി (ഉടുന്പൻചേ
കിഫ്ബിയിലൂടെ വികസനക്കുതിപ്പ്
ഇ.എസ്.ബിജിമോൾ എംഎൽഎ
മലയോര മേഖലയുടെ അടിസ്ഥാന വികസനം സാധ്യമായി
എസ്. രാജേന്ദ്രൻ എംഎൽഎ (ദേ
റോഡ് വികസനത്തിനു ചെലവഴിച്ചത് 62.5 കോടി
ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് (ആലപ്പുഴ)
ആല
വികസനത്തിനു സഹായകരമായ മുന്നേറ്റം
ഭക്ഷ്യമന്ത്രി പി. തിലോത്തമൻ (ചേർ
അന്പലപ്പുഴയിൽ 1,849 കോടിയുടെ പദ്ധതികൾ
പൊതുമരാമത്ത് മന്ത്രി ജി.സുധാകര
പല്ലന കടൽഭിത്തി നിർമാണത്തിന് 84 കോടി
രമേശ് ചെന്നിത്തല (ഹരിപ്പാട് എംഎൽഎ)
വലിയഴീ
കായംകുളം മണ്ഡലത്തിൽ വൻ വികസനം
യു. പ്രതിഭ എംഎൽഎ (കായംകുളം)
സമാന
കിഫ്ബിയിലൂടെ മികച്ച പദ്ധതികൾ, നിരവധി പ്രവർത്തനങ്ങൾ
സജി ചെറിയാൻ എംഎൽഎ (ചെങ്ങന്നൂർ)
കി
കിഫ്ബിയുടെ ചിറകിലേറി ആറന്മുളയുടെ വികസന മുന്നേറ്റം
വീണാ ജോർജ് എംഎൽഎ (ആറന്മുള)
പത്തനംതിട്ട ജില്
തിരുവല്ലയിലും അടിസ്ഥാനസൗകര്യ വികസനം കിഫ്ബിയിലൂടെ
അഡ്വ. മാത്യു ടി.തോമസ് എംഎൽഎ (തിരുവല്ല)
തിരുവ
കിഫ്ബിയിലൂടെ പ്രദേശിക വികസനമുന്നേറ്റം
രാജു ഏബ്രഹാം എംഎൽഎ (റാന്നി)
കിഫ്ബി മുഖേന പ്രാദേശി
കോന്നി മെഡിക്കൽ കോളജ് രണ്ടാംഘട്ടവികസനവും കിഫ്ബിയിൽ
അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ (കോന്നി)
കേരള ഇ
സമഗ്ര വികസനമുന്നേറ്റം
ചിറ്റയം ഗോപകുമാർ എംഎൽഎ (അടൂർ)
കിഫ്ബി സർവ
കുട്ടനാട്ടിൽ 11 പദ്ധതികൾ
കുട്ടനാടിന്റെ വികസനവുമായി ബന്ധ
മാവേലിക്കര ജില്ലാ ആശുപത്രിക്ക് 132 കോടി രൂപ
ആർ. രാജേഷ് എംഎൽഎ (മാവേലിക്കര)
മാ
ഏറ്റുമാനൂരിന് വൻനേട്ടം
സുരേഷ് കുറുപ്പ് എംഎൽഎ (ഏറ്റുമാനൂർ)
ഏ
കിഫ്ബി വികസനത്തിന്
പി.സി. ജോർജ് എംഎൽഎ (പൂഞ്ഞാർ)
കാശില്‍
തീരമേഖലയ്ക്ക് ഏറെ നേട്ടങ്ങൾ
സി.കെ. ആശ എംഎൽഎ (വൈക്കം)
വൈക്കം നിയോജ
പുതുപ്പള്ളിക്ക് എംഎൽഎ ഫണ്ട് മാത്രം
ഉമ്മൻ ചാണ്ടി (പുതുപ്പള്ളി)
മുൻ മുഖ്യമന്ത്രി ഉമ്മ
കിഫ്ബി പദ്ധതിയിൽ പരിമിതികളേറെ
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ
പാലായിൽ നിരവധി പദ്ധതികൾ
മാണി സി. കാപ്പൻ എംഎൽഎ (പാലാ)
അപ്രാ
കൂടുതൽ വേഗം വേണം
സി.എഫ്. തോമസ് എംഎൽഎ (ചങ്ങനാശേരി)
ച
പദ്ധതി നേട്ടം; പരിമിതികൾ പലത്
ഡോ.എൻ. ജയരാജ് എംഎൽഎ (കാഞ്ഞിരപ്പള്ളി)
നടപടി ക്രമങ്ങളിൽ കാലതാമസം
മോൻസ് ജോസഫ് എംഎൽഎ (കടുത്തുരുത്തി)
ക
ചുവപ്പുനാടയിൽ കുരുങ്ങി പല പദ്ധതികളും
ഷാനിമോൾ ഉസ്മാൻ എംഎൽഎ (അരൂർ )
കി
കിഫ്ബിക്ക് ആശംസകൾ
പി.ഉബൈദുള്ള എംഎൽഎ, മലപ്പുറം
മലപ്പുറത്തിന്റെ സ്വപ്ന പദ്ധതിയായ ഫ്ളൈ ഓവ
റോഡ് വികസനം അവതാളത്തിൽ
പി.ജെ.ജോസഫ് എംഎൽഎ (തൊടുപുഴ)
കി
റോഡ്, പാലം നിർമാണം സുഗമമാക്കി
റോഷി അഗസ്റ്റിൻ എംഎൽഎ (ഇടു
കിഫ്ബിക്ക് ആശംസകൾ
എ.പ്രദീപ് കുമാർ എംഎൽഎ, കോഴിക്കോട് നോർത്ത്
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ പദ്ധ
മുഖം മാറുന്ന തിരുവനന്തപുരം
തലസ്ഥാനം വികസനത്തിന്റെ നെറുകയില്‍
മന്ത്രി കടകംപള്ളി സുരേന്ദ്രന് (കഴക്കൂട്ടം)
''നാ
കിഫ്ബി - കൊല്ലത്തിന് സമ്മാനിച്ച നേട്ടങ്ങള്‍
താലൂക്ക് ആശുപത്രി മന്ദിരത്തിന് 68.59 കോടി
മന്ത്രി കെ. രാജു, പുനലൂര്‍
താലൂക്ക് ആശുപ
ഉയരുന്നു സ്പോർട്സ് കോംപ്ലക്സ്, 300 കോടിയുടെ കുടിവെള്ള പദ്ധതി
തൃശൂർ
തൃശൂരിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ സ്പോർട്സ് മുന്നേറ്റത്തി
പുതുക്കാട് മൂന്നു മേല്പാലങ്ങൾ, സിനിമാ തിയേറ്റർ, റോഡുകൾ
പുതുക്കാട്, നന്തിക്കര, നെല്ലായി റെയിൽവേ മേൽപാലങ്ങൾ ഈ പ്രദേശത്തുള്ളവരുടെ ദശാ
നാട്ടികയിൽ കുടിവെള്ള പദ്ധതികൾ, തൃപ്രയാറിൽ പാലം
രണ്ടു കുടിവെള്ള പദ്ധതികളും ഒരു പാലവുമാണ് നാട്ടിക നിയോജക മണ്ഡലത്തിൽ വരാനിരി
ചൂണ്ടൽ നാലുവരിപ്പാത പണി ഉടനേ, മണലൂരിലെ സ്കൂളുകൾ ഹൈടെക്
തൃശൂർ- കുറ്റിപ്പുറം റോഡിന്റെ മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെ അഞ്ചര കിലോ മീറ്റർ നാ
പുത്തൂർ സുവോളജിക്കൽ പാർക്ക് ഒരുങ്ങുന്നു, 309 കോടി കരുത്തിൽ
കേരളത്തിനുതന്നെ അഭിമാനമായി മാറുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് യാഥാർഥ്യമാ
മെഡി. കോളജിൽ മാതൃശിശു കേന്ദ്രം, സ്കൂളുകൾ നവീകരിച്ച് വടക്കാഞ്ചേരി
ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മാതൃശിശു കേന്ദ്രത്തിന് 95 ലക്ഷം രൂപ കിഫ്ബി അനു
അടിസ്ഥാന സൗകര്യ വികസനത്തിനു ഊന്നൽ ക്രാഫ്റ്റ് വില്ലേജും റോഡുകളും
തരൂർ: കിഫ്ബി പദ്ധതികളുടെ പെരുമഴയാണ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ. ആകെ 153.
പാലക്കാടിനു തിലകക്കുറിയാകാൻ വി.ടി. സ്മാരക സാംസ്കാരിക സമുച്ചയം
പാലക്കാട്: മണ്ഡലത്തിൽ കിഫ്ബി മുഖേന നടക്കുന്ന വി.ടി.ഭട്ടതിരിപ്പാട് സാംസ്കാരിക
ഉയരുന്നു സ്പോർട്സ് കോംപ്ലക്സ്
നെന്മാറ: പോത്തുണ്ടി ഡാമിനെ പരമാവധി പ്രയോജനപ്പെടുത്തി മണ്ഡലത്തിലെ കുടിവെള്ള പ്
റെയിൽവേ ഓവർബ്രിഡ്ജ് പരുതൂരിൽ
തൃത്താല: ചാത്തന്നൂർ ഹൈസ്കൂളിൽ എട്ടുകോടി രൂപ ചെലവിൽ പൂർത്തിയായ സിന്തറ്റിക് ട്രാ
റോഡു വികസനം മുഖ്യ ലക്ഷ്യം
മണ്ണാർക്കാട്: മണ്ഡലത്തിൽ രണ്ടു പദ്ധതികളാണ് കിഫ്ബി ഫണ്ടുപയോഗിച്ചു നടത്തുന്നതെന്ന
കുടിവെള്ള പ്രശ്നത്തിനു പ്രാധാന്യം
ഒറ്റപ്പാലം: ഭാരതപ്പുഴയെ കുടിവെള്ള സ്രോതസാക്കി അന്പലപ്പാറ പഞ്ചായത്തിൽ 21 കോടിയു
മലന്പുഴ സമഗ്ര കുടിവെള്ള പദ്ധതി; അന്താരാഷ്ട്ര നിലവാര വികസനം
മലന്പുഴ ഡാമിനെ പ്രയോജനപ്പെടുത്തിയുള്ള സമഗ്ര കുടിവെള്ള പദ്ധതി പുരോഗമിക്കുകയാണെ
പട്ടാന്പി താലൂക്ക് ആശുപത്രി വികസനവും റെയിൽവേ മേൽപാലങ്ങളും
താലൂക്ക് ആശുപത്രി വികസനവും വിവിധ റെയിൽവേ മേല്പാലങ്ങളും സ്കൂള്‍ ഹൈടെക് വികസന
കർഷക പ്രതീക്ഷകളിലേക്കു മൂലത്തറ കനാൽ; താലൂക്ക് ആശുപത്രിയ്ക്കു ഏഴുനില കെട്ടിടം
സംസ്ഥാനത്തെ മികച്ച രണ്ടു പ്രസ്റ്റീജ് പ്രോജക്ടുകളും മറ്റു അടിസ്ഥാന വികസന സൗകര്യ
ഷൊർണൂരിൽ കുടിവെള്ളം, റോഡ് നിർമാണം മുഖ്യ പരിഗണന
കിഫ്ബിയെ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ മുൻപന്തിയിലാണ് ഷൊർണൂർ മണ്ഡലമെന്
കോങ്ങാട് മണ്ഡലത്തിൽ സ്കൂളുകൾ ഹൈടെക്കാകും
മണ്ഡലത്തിലെ പ്രധാന പാതയായ ടിപ്പുസുൽത്താൻ റോഡിന്റെ വികസനം നാടിന്റെ മൊത്തം പ്
ആലത്തൂരിൽ നൂറുകോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി
നൂറുകോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി പൂർത്തിയായി വരുന്നതായും കിഫ്ബി പദ്ധതികള
ബൈപാസ്, തടയണ, സ്കൂൾ കെട്ടിടങ്ങൾ: ചേലക്കരയിൽ 175 കോടിയുടെ പദ്ധതികൾ
54 കോടി ചെലവിട്ടു ചേലക്കര ബൈപാസ് നിർമാണം, 14.63 കോടി ചെലവിൽ ചെറുതുരുത്തി തടയണ
പറയൻകടവ് പാലം, കരുവന്നൂർ- കാട്ടൂർ റോഡ് - പ്രതീക്ഷകളോടെ ഇരിങ്ങാലക്കുട
പറയൻകടവ് പാലം, കരുവന്നൂർ.- കാട്ടൂർ റോഡ് നവീകരണം, വിവിധ സ്കൂളുകൾക്കു കെട്ടി
മേൽപാലം, ഗസ്റ്റ് ഹൗസ്; ഗുരുവായൂരിൽ 105 കോടിയുടെ പദ്ധതികൾ
സംസ്ഥന സർക്കാരിന്റെ കിഫ്ബി പദ്ധതിയിലൂടെ 105 കോടി രൂപയുടെ വികസന പദ്ധതികൾ കൊ
താലൂക്ക് ആശുപത്രിക്കു 97.11 കോടി, കുന്നംകുളത്ത് 372 കോടിയുടെ പദ്ധതികൾ
കുന്നംകുളം താലൂക്ക് ആശുപത്രി നവീകരണത്തിനായി കിഫ്ബിയിൽനിന്നും 97.11 കോടി രൂപയു
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 111.5 കോടിയുടെ പദ്ധതികൾ
കൊടുങ്ങല്ലൂർ നിയമസഭാ നിയോജകമണ്ഡലത്തിൽ കിഫ്ബിയുടെ കീഴിൽ 111 .5 കോടി രൂപയു
ചാലക്കുടിയിൽ 220 കെവി സബ് സ്റ്റേഷൻ, കുടിവെള്ള പദ്ധതി, ഇൻഡോർ സ്റ്റേഡിയം
ചാലക്കുടി നിയോജക മണ്ഡലത്തിൽ കിഫ്ബി 427.57 കോടി രൂപയുടെ വിവിധ പദ്ധതികളാണു ന
നിർമാണത്തിനൊരുങ്ങി അഴീക്കോട്-മുനന്പം പാലം
സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിലൂടെ 179.126 കോടി രൂപയുടെ വികസന പ്രവർത്ത
Latest News
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
Latest News
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top