ബൈപാസ്, തടയണ, സ്കൂൾ കെട്ടിടങ്ങൾ: ചേലക്കരയിൽ 175 കോടിയുടെ പദ്ധതികൾ
54 കോടി ചെലവിട്ടു ചേലക്കര ബൈപാസ് നിർമാണം, 14.63 കോടി ചെലവിൽ ചെറുതുരുത്തി തടയണ നിർമാണം എന്നിവയടക്കം നിയോജകമണ്ഡലത്തിന്‍റെ മുഖച്ഛായ മാറ്റുന്ന 175 കോടിയുടെ പദ്ധതികളാണ് കിഫ്ബി ഫണ്ടിംഗിലൂടെ ചേലക്കരയിൽ നടപ്പാക്കുന്നതെന്ന് യു.ആർ. പ്രദീപ് എംഎൽഎ വ്യക്തമാക്കി.

ഏഴ് ഹയർ സെക്കൻഡറി സ്കൂളുകൾ, ഒരു എൽ.പി സ്കൂൾ, ചേലക്കര പോളിടെക്നിക് കോളജ്, കിള്ളിമംഗലം ഗവ. ആർട്സ് സയൻസ് കോളജ് എന്നിവയ്ക്കായുള്ള കെട്ടിട നിർമാണങ്ങൾക്കു കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതിനു മാത്രം 37 കോടി രൂപ ചെലവു വരും. കൊണ്ടാഴി - കുത്താന്പുള്ളി പാലം, കൊണ്ടയൂർ - ഓങ്ങല്ലൂർ പാലം എന്നിവയും പദ്ധതികളിൽ ഉൾപ്പെടു

ന്നു. രണ്ടുപാലത്തിനും കൂടി 69 കോടി രൂപയാണ് കിഫ്ബിയിലൂടെ അനുവദിച്ചത്. 64 ലക്ഷം മുടക്കി പഴയന്നൂർ സബ് രജിസ്ട്രാർ ഓഫീസ് നിർമിക്കുന്നതും കിഫ്ബി ഫണ്ടിംഗിലൂടെതന്നെ.


ബജറ്റ് വിഹിതത്തിനു പുറമെയാണ് കിഫ്ബി തുക അനുവദിച്ചിട്ടുള്ളതെന്നും ബജറ്റ് വിഹിതമായി ഇത്രയും തുക

കണ്ടെത്തണമെങ്കിൽ പത്തുമുപ്പതു വർഷങ്ങൾതന്നെ വേണ്ടിവന്നേക്കുമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.

ഇത്രയും വികസനം ഇപ്പോൾതന്നെ കിഫ്ബി പദ്ധതികളിലൂടെ നടക്കുന്നു എന്നതാണ് കിഫ്ബിയുടെ സാധ്യതകളായി നാം കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.