ചാലക്കുടിയിൽ 220 കെവി സബ് സ്റ്റേഷൻ, കുടിവെള്ള പദ്ധതി, ഇൻഡോർ സ്റ്റേഡിയം
ചാലക്കുടി നിയോജക മണ്ഡലത്തിൽ കിഫ്ബി 427.57 കോടി രൂപയുടെ വിവിധ പദ്ധതികളാണു നടപ്പാക്കുന്നത്.

ചാലക്കുടി കെഎസ്ഇബി 110 കെവി സ്റ്റേഷനെ 220 കെവി സബ് സ്റ്റേഷനായി മാറ്റുന്നതിന് 70 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയായിവരുന്നു. നവംബറിൽ ഉദ്ഘാടനം നിർവഹിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ബി.ഡി. ദേവസി എംഎൽഎ അറിയിച്ചു. കോടശേരി-പരിയാരം-അതിരപ്പിള്ളി സമഗ്ര കുടിവെള്ള പദ്ധതി 58.61 കോടി ചെലവിൽ നിർമാണം പൂർത്തിയായി. പത്തു കോടി രൂപ ചെലവിൽ ചാലക്കുടി നഗരസഭ ഇൻഡോർ സ്റ്റേഡിയത്തിന്‍റെ നിർമാണം നടന്നുവരികയാണ്. പനന്പിള്ളി ഗവ. കോളജ് സയൻസ് ബ്ലോക്ക് 7.05 കോടി രൂപ ചെലവിൽ നിർമാണം അവസാനഘട്ടത്തിലാണ്.

അഞ്ചുകോടി ചെലവിട്ട് ചാലക്കുടി മോഡൽ ബോയ്സ് ഹൈസ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നതിനുള്ള കെട്ടിട നിർമാണം പുരോഗമിക്കുന്നു. ചായ്പൻകുഴി എച്ച്എസ്എസ്, കൊടകര ജിഎച്ച്എസ്, കൊരട്ടി എൽപിഎസ് കെട്ടിട നിർമാണത്തിന് ഒരു കോടി വീതം അനുവദിച്ചിട്ടുണ്ട്. ചിറങ്ങരയിൽ ശബരിമല ഇടത്താവളം നിർമാണത്തിന് 10 കോടി അനുവദിച്ചി ട്ടുണ്ട്. ചാലക്കുടി ഗവ. ഐടിഐയെ അന്താരാഷ്ട്ര നിലവാരത്തിലാക്കാൻ 7.70 കോടി രൂപയുടെ ടെൻഡർ നടപടിയായിട്ടുണ്ട്. കാഞ്ഞിരപ്പിള്ളി-കുന്നപ്പിള്ളി കടവ് പാലം നിർമിക്കുന്നതിന് 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നടപടി പുരോഗമിക്കുന്നു.


മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡ് 31.23 കോടി രൂപ മുടക്കി നിർമിക്കും. റോഡിന്‍റെ നിർമാണോദ്ഘാടനം നടന്നു. മലയോര ഹൈവേക്ക് 80.57 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ചാലക്കുടി-

ആനമല റോഡിന് 27.96 കോടി രൂപയും പൂവത്തുങ്കൽ-വേളൂക്കര റോഡിന് 43.04 കോടി രൂപയും ചാലക്കുടി-മോതിരക്കണ്ണി റോഡിന് 30.56 കോടി രൂപയും ചെലവാക്കും.
ചിറങ്ങര ആർഒബിക്ക് 21.08 കോടി രൂപയും അറങ്ങാലിക്കടവ് പാലത്തിനു മൂന്നു കോടിയും പാറക്കൂട്ടം പാലവും റോഡും നിർമിക്കാൻ 35 കോടി രൂപയും കിഫ്ബി അനുവദിച്ചിട്ടുണ്ട്. മറ്റുള്ള റോഡുകളുടെ നടപടികൾ പുരോഗമിച്ചുവരികയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.