പറയൻകടവ് പാലം, കരുവന്നൂർ- കാട്ടൂർ റോഡ് - പ്രതീക്ഷകളോടെ ഇരിങ്ങാലക്കുട
പറയൻകടവ് പാലം, കരുവന്നൂർ.- കാട്ടൂർ റോഡ് നവീകരണം, വിവിധ സ്കൂളുകൾക്കു കെട്ടിടങ്ങൾ. ഇങ്ങനെ അര ഡസനിലേറെ പദ്ധതികളാണ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്നത്.

കരുവന്നൂർ - കാട്ടൂർ റോഡ് നവീകരണത്തിനു 43.68 കോടിയും പറയൻകടവ് പാലത്തിന് 25.26 കോടി രൂപയുമാണു നീക്കിവച്ചിരിക്കുന്നത്. കാട്ടൂർ പഞ്ചായത്തിനെയും എടത്തിരുത്തി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പറയൻകടവ് പാലം നിർമാണത്തിന് എസ്റ്റിമേഷൻ നടപടികളാണ് ഇപ്പോൾ നടക്കുന്നത്. കരുവന്നൂർ-കാട്ടൂർ റോഡിന്‍റെ ഭരണാനുമതി വൈകാതെ ലഭിക്കുമെന്ന് പ്രഫ. കെ.യു. അരുണൻ എംഎൽഎ പറഞ്ഞു.

മാപ്രാണം ജംഗ്ഷൻ മുതൽ ആനന്ദപുരം ആലത്തൂർ വരയെുള്ള പത്തു കിലോമീറ്റർ ദൂരമുള്ള ചാത്തൻമാസ്റ്റർ റോഡ് നവീകരിക്കാൻ 10 കോടി രൂപ ചെലവാക്കും. സർവേ നടത്തി കല്ലിടുന്ന പണികൾ പുരോഗമിക്കുന്നു.


നടവരന്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നത് അഞ്ചു കോടി രൂപ മുടക്കിയാണ്. പണി പൂർത്തിയാകാറായി. 80 വർഷത്തിലധികം പഴക്കമുള്ള യുപി, ഹൈസ്കൂൾ കെട്ടിടങ്ങളും ലാബുകൾ ഉൾപ്പെടുന്ന നാലുകെട്ട് സമുച്ചയവും പൊളിച്ചു നീക്കിയാണു പണി നടത്തുന്നത്. 5.41 കോടി രൂപ ഉപയോഗിച്ചു 30 മുറികൾ ഉൾപ്പെട്ട 23,000 ചതുരശ്ര അടി വരുന്ന രണ്ടുനില കെട്ടിടം നിർമിക്കാനാണു പദ്ധതി.

ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനും ഇരിങ്ങാലക്കുട ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനും ഒരു കോടി രൂപ വീതം ചെലവാക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.