കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 111.5 കോടിയുടെ പദ്ധതികൾ
കൊടുങ്ങല്ലൂർ നിയമസഭാ നിയോജകമണ്ഡലത്തിൽ കിഫ്ബിയുടെ കീഴിൽ 111 .5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണു നടക്കുന്നത്.

കരൂപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിട സമുച്ചയം നിർമിച്ചു നൽകി. അഞ്ചു കോടി രൂപ ചെലവിട്ടാണ് 20,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ കെട്ടിടത്തിന്‍റെ പണി പൂർത്തിയാക്കിയത്. ഹൈടെക് നിലവാരമുള്ള ക്ലാസ് റൂമുകൾ, രണ്ടു ലബോറട്ടറികൾ, ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും പ്രത്യേക ശുചിമുറികൾ, ലേഡീസ് ഫ്രണ്ട‌്‌ലി റൂം, കൗണ്‍സലിംഗ് റൂം, അടുക്കള, വിശ്രമമുറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊടുങ്ങല്ലൂർ- പുല്ലൂറ്റ് സമാന്തര പാലം ഈ പ്രദേശത്തുള്ളവരുടെ ഒരു സ്വപ്നമാണ്. 24.49 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാനും സാങ്കേതിക അനുമതിക്കുമുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്: വി.ആർ. സുനിൽകുമാർ എംഎൽഎ പറഞ്ഞു. പറയൻതോടിനു കുറുകെ 35.7 കോടി രൂപ ചെലവിട്ട് പാറക്കൂട്ടം പാലം നിർമിക്കും. ഗോതുരുത്ത്-കരൂപ്പടന്ന പാലം നിർമിക്കാൻ 13.39 കോടി കിഫ്ബി നീക്കിവച്ചിട്ടുണ്ട്. ഇതിനു ഭരണാനുമതി നേടി. സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടങ്ങി. 14 .774 കോടി മുടക്കി കുണ്ടൂർ- കുത്തിയതോട് പാലം നിർമിക്കും. ഇതിനു സ്ഥലം ഏറ്റെടുക്കാനുള്ള അലൈൻമെന്‍റ് നടപടികൾ ആരംഭിച്ചു.


പുല്ലൂറ്റ് കെകെടിഎം കോളജ് പുതിയ അക്കഡേമിക് ബ്ലോക്ക് 6.224 കോടി മുടക്കി നിർമിക്കുന്നുണ്ട്. കൊടുങ്ങല്ലൂർ ലോകമലേശ്വരം ഗവണ്‍മെന്‍റ് ഗേൾസ് ഹൈസ്കൂളിനു മൂന്നുകോടി രൂപ മുടക്കി ഹൈടെക് കെട്ടിട നിർമാണം
പുരോഗതിയിലാണ്.

കൊടുങ്ങല്ലൂർ ശൃംഗപുരം ഗവ. ബോയ്സ് സ്കൂളി ന്‍റെ ഹൈടെക് കെട്ടിടം പണി അവസാന ഘട്ടത്തിലാണ്. മൂന്നു കോടി രൂപയാണ് ഈ പദ്ധതിക്കും ചെലവാക്കുന്നത്. കോണത്തുകുന്ന് ജിയുപി സ്കൂൾ പുതിയ ഹൈടെക് കെട്ടിടത്തിന് 2.28 കോടി അനുവദിച്ചിട്ടുണ്ട്. പുത്തൻചിറ കിഴക്കുംമുറി ജിയുപി സ്കൂളിന് ഒരു കോടി രൂപ മുടക്കി കെട്ടിടം പണി പൂർത്തിയാക്കി. പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിനും മേലഡൂർ സമിതി ഹയർ സെക്കൻഡറി സ്കൂളിനും പുത്തൻചിറ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനും ഓരോ കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഭരണാനുമതിയും ലഭിച്ചു.

പ്രളയവും മറ്റു ദുരന്തങ്ങളും ഇപ്പോൾ മഹാമാരിയും മൂലം കേരളം സാന്പത്തിക ഞെരുക്കം നേരിടുന്ന ഈ സമയത്ത് കേരളത്തിന്‍റെ അതിജീവനത്തിനും വികസന മുന്നേറ്റത്തിനും കിഫ്ബി പദ്ധതി വളരെ ഉപകാരപ്രദമായിട്ടുണ്ട്: വി.ആർ. സുനിൽകുമാർ എംഎൽഎ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.