തൃശൂർ: എന്പുരാൻ സിനിമയ്ക്കെതിരേ ഹൈക്കോടതിയിൽ ഹർജി നൽകിയ തൃശൂർ സ്വദേശിയായ ബിജെപി പ്രവർത്തകൻ വി.വി. വിജീഷിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തു. വിജീഷ് ഹൈക്കോടതിയിൽ ഹർജി നൽകിയതിനു പിന്നാലെയാണ് നടപടി.

പാർട്ടി അച്ചടക്കം ലംഘിച്ചതിനാലാണ് വിജീഷിനെ സസ്പെൻഡ് ചെയ്യുന്നതെന്ന് ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്‍റ് ജസ്റ്റിൻ ജേക്കബ് അറിയിച്ചു. വിജീഷ് ഹൈക്കോടതിയിൽ നൽകിയ ഹർജിയുമായി ബിജെപിക്കു ബന്ധമില്ലെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞതാണു ബിജെപി നിലപാടെന്നും ഇത്തരത്തിൽ ഹർജിനൽകാൻ ആരെയും ബിജെപി ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജസ്റ്റിൻ ജേക്കബ് പറഞ്ഞു.


ബിജെപിയുടെ അറിവോടെയല്ല, വ്യക്തിപരമായാണ് താൻ ഹർജി നൽകിയതെന്ന് വിജീഷ് മാധ്യമങ്ങളോടു പറഞ്ഞു. താൻ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റിയിലെ മുൻ അംഗമാണ്. ഇപ്പോൾ ബംഗളൂരുവിലാണുള്ളത്.