കൊച്ചി: പത്തനംതിട്ട ഇലന്തൂര്‍ ആഭിചാര കൊലക്കേസില്‍ പ്രതിഭാഗത്തിന്‍റെ ഹര്‍ജി എട്ടിനു പരിഗണിക്കാനായി എറണാകുളം ജില്ലാ സെഷന്‍സ് കോടതി മാറ്റി.

തമിഴ്‌നാട്ടുകാരി പത്മയെ കൊന്ന കേസിലെ ഹര്‍ജിയാണു പരിഗണിക്കാന്‍ മാറ്റിയത്. കേസില്‍ കുറ്റം ചുമത്തല്‍ നടപടികള്‍ ഓണ്‍ലൈനില്‍ ആരംഭിച്ചിരുന്നു. പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ച ശേഷമേ കുറ്റം ചുമത്തല്‍ നടപടികള്‍ ആരംഭിക്കാന്‍ പാടുള്ളൂവെന്ന പ്രതിഭാഗം ഹര്‍ജിയാണ് പരിഗണിക്കാന്‍ മാറ്റിയത്.


പത്മയുടെ കൊലപാതക കേസില്‍ 166 സാക്ഷികളും 147 തെളിവുകളും 307 തെളിവുരേഖകളും അടങ്ങിയ 1600 പേജുള്ള കുറ്റപത്രം 2023 ജനുവരിയിലാണു സമര്‍പ്പിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.