കാടുകുറ്റി(തൃശൂർ): അനുവാദമില്ലാതെ അപകീർത്തിപ്പെടുത്തുംവിധം അധ്യാപികയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ച സിനിമാപ്രവർത്തകർക്കെതിരേ നഷ്ടപരിഹാരം നൽകാൻ മുനിസിഫ് കോടതി വിധി. ആന്‍റണി പെരുന്പാവൂർ നിർമിച്ച് പ്രിയദർശൻ സംവിധാനംചെയ്ത ഒപ്പം സിനിമയിലാണ് അധ്യാപികയുടെ ഫോട്ടോ ഉപയോഗിച്ചത്.

കാടുകുറ്റി വട്ടോലി സജി ജോസഫിന്‍റെ ഭാര്യയും കൊടുങ്ങല്ലൂർ അസ്മാബി കോളജ് അധ്യാപികയുമായ പ്രിൻസി ഫ്രാൻസിസ് അഡ്വ. പി. നാരായണൻകുട്ടി മുഖേന ഫയൽചെയ്ത കേസിലാണ് പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 1,68,000 രൂപയും നൽകാൻ ചാലക്കുടി മുൻസിഫ് എം.എസ്. ഷൈനി വിധിച്ചത്.


മോഹൻലാൽ നായകനായി അഭിനയിച്ച "ഒപ്പം' സിനിമയിലെ 29-ാം മിനിറ്റിലെ രംഗത്തിൽ പോലീസ് ക്രൈംഫയൽ മറിക്കുന്പോൾ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോയായിട്ടാണ് പ്രിൻസി ഫ്രാൻസിസിന്‍റെ ഫോട്ടോ കാണിച്ചത്. തന്‍റെ ബ്ളോഗിൽനിന്ന് അനുവാദമില്ലാതെ ഫോട്ടോ എടുക്കുകയായിരുന്നുവെന്നു പരാതിക്കാരി പറഞ്ഞു.