കാപ്പ ചുമത്തിയ ആള്‍ക്കും പാര്‍ട്ടി അംഗത്വം; വെട്ടിലായി സിപിഎം
കാപ്പ ചുമത്തിയ ആള്‍ക്കും പാര്‍ട്ടി അംഗത്വം; വെട്ടിലായി സിപിഎം
Sunday, July 7, 2024 1:13 AM IST
പത്തനംതിട്ട: ക്രിമില്‍ കുറ്റവാളിയെന്ന നിലയില്‍ കാപ്പ ചുമത്തപ്പെട്ടയാള്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കി സിപിഎം വെട്ടിലായി. കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്ന മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രന്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് വെള്ളിയാഴ്ച വൈകുന്നേരം സിപിഎം പത്തനംതിട്ട ഏരിയാ കമ്മിറ്റിയുടെ സമ്മേളനവേദിയില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്‍റെയും മന്ത്രി വീണാ ജോര്‍ജിന്‍റെയും നേതൃത്വത്തിലാണ് ശരണ്‍ ചന്ദ്രന്‍ അടക്കം ബിജെപി ബന്ധം വിട്ടുവന്നവരെ മാലയിട്ടു സ്വീകരിച്ചത്. സംഭവം വിവാദമായതോടെ സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും മന്ത്രി വീണാ ജോര്‍ജും ന്യായീകരണവുമായി രംഗത്തെത്തി.

ശരണ്‍ചന്ദ്രനെതിരേ നിലവില്‍ കാപ്പ ഇല്ലെന്നാണ് ഇരുവരും വിശദീകരിച്ചത്. മുമ്പു കാപ്പ ചുമത്തപ്പെട്ടപ്പോള്‍ ശരണിനെ നാടുകടത്തിയിട്ടില്ലെന്നും താക്കീത് നല്‍കുക മാത്രമാണു ചെയ്തതെന്നും ആര്‍എസ്എസിനുവേണ്ടി നടത്തിയ ആക്രമണങ്ങളിലാണ് പ്രതിയായതെന്നും ഉദയഭാനു പറഞ്ഞു.

തെറ്റായ രാഷ്‌ട്രീയവും രീതികളും പിന്തുടര്‍ന്നവര്‍, അത് ഉപേക്ഷിച്ചുകൊണ്ടാണ് പാര്‍ട്ടിയിലേക്കു വന്നത്. അതുകൊണ്ടാണ് അവര്‍ ചെങ്കൊടി ഏന്താന്‍ തയാറായി വന്നതെന്നും മന്ത്രി വീണാ ജോര്‍ജ് ന്യായീകരിച്ചു. എന്നാല്‍, ഇരുവരുടെയും വാദങ്ങളില്‍ കഴമ്പില്ലെന്നാണ് ശരണ്‍ ചന്ദ്രന്‍റെ കേസുമായി ബന്ധപ്പെട്ടു പോലീസ് നല്‍കുന്ന വിശദീകരണം. ഇയാള്‍ക്കെതിരേ കാപ്പ നിലവിലുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വി. അജിത് വ്യക്തമാക്കി.

കഴിഞ്ഞ നവംബറില്‍ ശരണ്‍ ചന്ദ്രനെതിരേ മറ്റൊരു അടിപിടിക്കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കാപ്പാ കേസ് വ്യവസ്ഥകളുടെ ലംഘനത്തിന് പുതിയ കേസും എടുത്തിരുന്നു.

ഒളിവില്‍ പോയ ശരണിനെ 2024 ഏപ്രില്‍ 16നാണ് പിടികൂടിയത്. ജൂണ്‍ 23നാണ് ഇയാള്‍ റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇയാള്‍ക്കെതിരേ 12 കേസുകളാണുള്ളത്. 11 കേസിനും രാഷ്‌ട്രീയബന്ധമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.