സുഷമ സ്വരാജാണ് അവസാനം പാക്കിസ്ഥാൻ സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യമന്ത്രി. 2014ൽ നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞയ്ക്കു അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ചുവരുത്തുകയും പിന്നീട് അപ്രതീക്ഷിതമായി മോദി ലാഹോറിലെത്തി നവാസിനെ കാണുകയും ചെയ്തെങ്കിലും പിന്നീട് ബന്ധം വഷളായി.
ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സാർക്ക് ഉച്ചകോടി നിലച്ചതിനു പാക്കിസ്ഥാനെ കുറ്റപ്പെടുത്താൻ ജയശങ്കർ മറന്നില്ല. സാർക്കിലെ ഒരംഗം മറ്റൊരു അംഗത്തിനെതിരേ അതിർത്തി കടന്നുള്ള തീവ്രവാദം നടത്തുന്നു.
തീവ്രവാദം അസ്വീകാര്യമാ ണ്. നമ്മുടെ അയൽക്കാരിൽ ഒരാൾ അതു തുടർന്നാൽ സാർക്ക് ഉച്ചകോടി സാധാരണപോലെ നടത്താനാകില്ലെന്നും വിദേശകാര്യമന്ത്രി വിശദീകരിച്ചു.