എസ്എഫ്ഐ ബാധ‍്യത?
എസ്എഫ്ഐ ബാധ‍്യത?
Friday, July 5, 2024 2:05 AM IST
തിരുവനന്തപുരം: എസ്എഫ്ഐയുടെ പ്രവർത്തനരീതികൾക്കെതിരേ സംസ്ഥാനത്ത് അതിശക്തമായ പ്രതിഷേധം. പ്രതിപക്ഷം ഇന്നലെ നിയമസഭയിലും വിഷയം ഉന്നയിച്ചു. എന്നാൽ, എസ്എഫ്ഐയെ പിന്തുണയ്ക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സ്വീകരിച്ചത്.

കൊയിലാണ്ടി കോളജിൽ പ്രിൻസിപ്പലിനെതിരായി നടന്ന ആക്രമണവും തിരുവനന്തപുരം കാര്യവട്ടം കാന്പസിൽ കെഎസ്‌യു നേതാവിനെ ഇടിമുറിയിൽ കൊണ്ടുപോയി ക്രൂരമായി മർദിച്ചു എന്ന ആരോപണവുമാണ് ഏറ്റവുമൊടുവിലായി എസ്എഫ്ഐക്കു നേരേ ഉയരുന്നത്.

പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥൻ മരിക്കാനിടയായ സംഭവം എസ്എഫ്ഐയെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനു വൻപരാജയം നേരിട്ടതിനു പിന്നിലും എസ്എഫ്ഐയുടെ അക്രമരാഷ്‌ട്രീയം പങ്കുവഹിച്ചിരുന്നു എന്ന വിമർശനമുണ്ടായിരുന്നു. ഇത്തരം വിമർശനങ്ങൾ കത്തിനിൽക്കുന്നതിനിടെയാണ് നിലപാടുകളിൽ മാറ്റം വരുത്താൻ തയാറല്ലെന്ന സൂചന മുഖ്യമന്ത്രി നൽകിയത്.

കാര്യവട്ടം കാന്പസിൽ കെഎസ്‌യു നേതാവിനെ ഇടിമുറിയിൽ കൊണ്ടുപോയി ക്രൂരമായി മർദിച്ചു എന്നാരോപിച്ച് എം. വിൻസന്‍റ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകി പ്രസംഗിച്ചപ്പോൾ മുതൽ നിയമസഭയിൽ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷത്തെ തിരിച്ച് ആക്രമിക്കാനായിരുന്നു മുഖ്യമന്ത്രി താത്പര്യം കാട്ടിയത്.

എസ്എഫ്ഐയെ പൊതുവെ പിന്തുണയ്ക്കുകയും ചെയ്തു. ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ എന്നു മുഖ്യമന്ത്രി പറഞ്ഞു. കെഎസ്‌യു നടത്തിയ അക്രമങ്ങളെ നേരിട്ടാണ് എസ്എഫ്ഐ ഈ നിലയിൽ വളർന്നുവന്നത്. പടിപടിയായി തന്നെയാണ് വളർന്നത്. അതിനിടയിൽ 35 പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അതിരൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടത്. കാന്പസിൽ അക്രമികൾക്ക് അഴിഞ്ഞാടാനുള്ള രാഷ്‌ട്രീയ രക്ഷാകർതൃത്വമാണ് മുഖ്യമന്ത്രി നൽകുന്നതെന്ന് സതീശൻ പറഞ്ഞു.

സതീശന്‍റെ പ്രസംഗം തടസപ്പെടുത്താൻ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ശ്രമിച്ചതു മുൻകൂട്ടി തീരുമാനിച്ചതനുസരിച്ചാണെന്ന ആരോപണവും സതീശൻ ഉയർത്തി. എസ്എഫ്ഐക്കെതിരേ ഉയരുന്ന വിമർശനം ഇടതുസർക്കാരിന്‍റെ പ്രതിച്ഛായ നഷ്ടമുണ്ടാക്കുന്നു എന്ന വിലയിരുത്തലുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.