തൊടുപുഴയിൽ സംഗീതത്തിന്റെ വേരുപാകിയത് സുരേന്ദ്രനാഥ് തിരുവിഴ: പി.ജെ. ജോസഫ്
1537931
Sunday, March 30, 2025 6:06 AM IST
തൊടുപുഴ: ത്യപ്പൂണിത്തുറ മ്യൂസിക് അക്കാദമിയിൽനിന്ന് 1962ൽ ഗാനഭൂഷണം പാസായ ചേർത്തല സ്വദേശി സുരേന്ദ്രനാഥ് തിരുവിഴയാണ് 1963കളിൽ തൊടുപുഴയിൽ വിദ്യാർഥികളെ സംഗീതം അഭ്യസിപ്പിച്ച് സംഗീതത്തിന്റെ വേരുപാകിയതെന്ന് പി.ജെ. ജോസഫ് എംഎൽഎ.
സുരേന്ദ്രനാഥ് തിരുവിഴയുടെ 90-ാ0 ജന്മദിനാഘോഷം ഇ.എ.പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ജെ. യേശുദാസ്, ചന്ദ്രോത്ഭവൻ, ചേർത്തല ഗംഗാധരൻ തുടങ്ങിയവർ തിരുവിഴയുടെ സതീർത്ഥ്യരാണ്. നവതി ആഘോഷത്തിൽ വയലിൻ വിദ്വാൻ നെടുമങ്ങാട് ശിവാനന്ദൻ, മൃദംഗവിദ്വാൻ പാറശാല രവി, സംഗീത കോളേജ് പ്രിൻസിപ്പൽ താമരക്കാട് ഗോവിന്ദൻ നന്പൂതിരി, വയലിൻ വിദ്വാൻ തിരുവിഴ ശിവാനന്ദൻ, മൃദംഗ വിദ്വാൻ എ.കെ. രാമചന്ദ്രൻ, വി.സിന്ധു, കഥാപ്രസംഗകൻ തട്ടക്കുഴ രവി തുടങ്ങിയവരെ സമ്മേളനത്തിൽ ആദരിച്ചു.
ഐഎഎസ് ഓഫീസർ എം.എസ്. ജയ, ബിന്നി കൃഷ്ണകുമാർ തുടങ്ങി ആയിരത്തിൽപ്പരം ശിഷ്യരാണ് സുരേന്ദ്രനാഥ് തിരുവിഴയ്ക്കുള്ളത്. ശിക്ഷ്യന്മാർ ഗുരുവിനു ഗുരുവന്ദനം നടത്തി. തപസ്യ സംസ്ഥാന വർക്കിംഗ പ്രസിഡന്റ് പ്രഫ. പി. ജി. ഹരിദാസ്, കത്തോലിക്ക കോണ്ഗ്രസ് മുൻ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, എൻ. സദാനന്ദൻ, എ.എൻ. ദിലീപ്കുമാർ, ആർ. രാജശ്രീ തുടങ്ങിയവർ പ്രസംഗിച്ചു.