അടിമാലി: പണിതിട്ടും പണിതിട്ടും പണിതീരാതെ മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമ്പന്‍കുത്ത് - ആറാംമൈല്‍ - അമ്പതാംമൈല്‍ റോഡ്. പഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നാണിത്. മാങ്കുളം പഞ്ചായത്തിലെ 2, 3, 4 വാര്‍ഡുകളിലെ 1500 ഒാളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന 4.2 കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് 2018ലെ പ്രളയകാലത്താണ് തകര്‍ന്നത്.

2019ലെ കാലവര്‍ഷത്തിൽ റോഡിന്‍റെ തകര്‍ച്ച പൂര്‍ണമായി. പിന്നീട് റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മാണത്തിനായി തുക അനുവദിച്ച് 2022 മാര്‍ച്ച് 26ന് നിര്‍മാണ ഉദ്ഘാടനം നടത്തുകയും ചെയ്തു. 270 ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കാനായിരുന്നു കരാര്‍. നിര്‍മാണമാരംഭിച്ച് മൂന്നു വര്‍ഷത്തോടടുക്കുമ്പോഴും ടാറിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കരാറുകാരന് കഴിഞ്ഞിട്ടില്ല.

റോഡിന്‍റെ മണ്ണുപണികള്‍ നടത്തുകയും മെറ്റല്‍ വിരിക്കുകയും ചില കലുങ്കുകളുടെ നിര്‍മാണം നടത്തുകയും ചെയ്തിരുന്നു. ടാറിംഗ് ജോലികളും ഓടകളുടെയും മറ്റു നിര്‍മാണ ജോലികളും ടൈല്‍ വിരിക്കേണ്ട ജോലികളുമാണ് അവശേഷിക്കുന്നത്.

റോഡില്‍ ഉറപ്പിച്ച മെറ്റലുകള്‍ ഇളകിയതോടെ പ്രദേശത്തേക്കുള്ള യാത്ര ദുഷ്‌കരമായിരിക്കുകയുമാണ്. ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞ് പരിക്ക് സംഭവിക്കുന്നവരുടെ എണ്ണം ഏറുകയാണ്. പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ ചിക്കണംകുടി സ്‌കൂളിലേക്കുള്ള ഏക റോഡ് കൂടിയാണ് നിര്‍മാണം പൂര്‍ത്തീകരിക്കാതെ കിടക്കുന്നത്.

ആറ് ആദിവാസി കുടികളിലെ കുടുംബങ്ങളും ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. കാല്‍നടയാത്ര പോലും ദുഃസഹമായ റോഡിലൂടെയാണ് ആളുകള്‍ ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ പുറം ലോകത്തേക്കു യാത്ര ചെയ്യുന്നത്. ഇളകിക്കിടക്കുന്ന റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും തകരാര്‍ സംഭവിക്കുന്നത് പതിവാണ്.