പീരുമേട്: സബ്ജയിൽനിന്നു ചാടിപ്പോയ വിചാരണത്തടവുകാരനെ മണിക്കൂറോളം പോലീസ് നടത്തിയ തെരച്ചിലിനൊടുവിൽ പാമ്പനാറിൽനിന്നു പിടികൂടി. കുമളി പോലീസ് സ്റ്റേഷനിലെ കേസുമായി ബന്ധപ്പെട്ടാണ് കുമളി ആനവിലാസം കെ ചപ്പാത്ത് ഭാഗത്ത് കാരക്കാട് വീട്ടിൽ സാജനെ കുമളി പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്നാണ് വിചാരണത്തടവുകാരനായി ഒക്‌ടോബർ പതിനൊന്നാം തീയതി പീരുമേട് സബ്ജയിലിൽ എത്തിച്ചത്.

ശനിയാഴ്ച പണികൾക്കായാണ് മറ്റു തടവുകാർക്കൊപ്പം സജനെയും പുറത്തിറക്കിയത്. ഉച്ചയ്ക്ക് ഒന്നിന് ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് സാജൻ ജയിൽ ചാടുകയായിരുന്നു. തുടർന്ന് ജയിൽ അധികൃതരും പീരുമേട് പോലീസും നടത്തിയ തെരച്ചിലിനൊടുവിൽ പാമ്പനാറിൽ നിന്നു പ്രതിയെ പിടികൂടുകയായിരുന്നു. ഉപ്പുതറ സ്റ്റേഷനിൽ രണ്ടു കേസ് സാജനെതിരേ നിലവിലുണ്ട്.