തൊടുപുഴ: ഇടുക്കി ജില്ലയിലെ മുതിർന്ന സിപിഐ നേതാവിനെതിരേ അച്ചടക്ക നടപടി. ലോറേഞ്ചിൽ നിന്നുള്ള സീനിയർ ജില്ലാ കൗണ്‍സിൽ അംഗത്തെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി മണ്ഡലം കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്.

നേതൃത്വത്തിനെതിരേ നവമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയെന്നാണ് പാർട്ടി തലത്തിലെ വിശദീകരണമെങ്കിലും ചൊക്രമുടി വിഷയവുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണു സൂചന.

ചൊക്രമുടി ഭൂമി കൈയേറ്റ വിഷയത്തിൽ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളെ പ്രതിക്കൂട്ടിലാക്കി മുൻ ജില്ലാ കൗണ്‍സിൽ അംഗം പരസ്യമായി രംഗത്തെത്തിയിരുന്നു. ഭൂമി കൈയേറ്റത്തിൽ പാർട്ടി ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്ന് കാട്ടി ഇദ്ദേഹം സംസ്ഥാന സെക്രട്ടറിക്ക് രേഖാ മൂലം പരാതി നൽകുകയും ചെയ്തിരുന്നു.

എന്നാൽ നടപടിയുമായി ബന്ധപ്പെട്ട കാര്യത്തിൽ പരസ്യപ്രതികരണത്തിന് ജില്ലാ നേതൃത്വം തയാറായിട്ടില്ല. ജില്ലാ കൗണ്‍സിലംഗത്തെ തരം താഴ്ത്തിയതായുള്ള ജില്ലാ സെക്രട്ടറിയുടെ കത്ത് പാർട്ടിയുടെ കീഴ്ഘടകങ്ങളിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.