ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: പി.ജെ. ജോസഫ്
1464227
Sunday, October 27, 2024 4:17 AM IST
ചെറുതോണി: ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്നു കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ.
എട്ടു വര്‍ഷമായി ഭരണത്തിലിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ കാര്‍ഷിക-ഭൂപ്രശ്നങ്ങളില്‍ കാണിക്കുന്ന വാഗ്ദാനലംഘനങ്ങളിലും വികസനരംഗത്തോടുള്ള അവഗണനയിലും പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ മാര്ച്ചിനെത്തുടർന്നു നടന്ന സമരസംഗമ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വനം വകുപ്പും റവന്യു വകുപ്പും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്.12,000 കോടി രൂപയുടെ ഇടുക്കി പാക്കേജിന് പണം അനുവദിക്കണം. ജില്ലാ ആസ്ഥാന വികസനം ത്വരിതപ്പെടുത്തണം. ഇടുക്കി മെഡിക്കല്‍ കോളജിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. വന്യജീവിശല്യം പരിഹരിക്കുവാന്‍ സര്‍ക്കാരിനു കഴിയുന്നില്ല.
ഇടുക്കിയിലെ ജനങ്ങള്‍ക്കു വേണ്ടിയുള്ള കേരള കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്നും പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ, സെക്രട്ടറി ജനറല്‍ അഡ്വ. ജോയി ഏബ്രഹാം, ഡെപ്യൂട്ടി ചെയര്മാന്മാരായ കെ.ഫ്രാന്‍സിസ് ജോര്‍ജ് എംപി, അഡ്വ. തോമസ് ഉണ്ണിയാടന്,
യുഡിഎഫ് ജില്ലാ ചെയര്മാന് ജോയി വെട്ടിക്കുഴി, കണ്‍വീനര്‍ സുരേഷ് ബാബു, വനിതാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍, ഐടിസെല്‍ സംസ്ഥാന പ്രസിഡന്റ് അപു ജോണ്‍ ജോസഫ്, കര്‍ഷകയൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണന്,
പാര്‍ട്ടി സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ. തോമസ് പെരുമന, അഡ്വ. ജോസഫ് ജോണ്‍, അഡ്വ. ജോസി ജേക്കബ്, ആന്റണി ആലഞ്ചേരി, നോബിൾ ജോസഫ്, സംസ്ഥാന സെക്രട്ടറി എം. മോനിച്ചന്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജോയി കൊച്ചുകരോട്ട്, ബാബു കീച്ചേരില്‍, ജോജി ഇടപ്പള്ളിക്കുന്നേല്‍,
ബിജു പോള്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ. കുര്യന്, കെഎസ്സി സംസ്ഥാന പ്രസിഡന്റ് ജോണ്‍സ് ജോര്‍ജ്, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. ഉലഹന്നന്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ടോമി തൈലംമനാല്‍ എന്നിവര്‍ പ്രസംഗിച്ചു. ബസ് സ്റ്റാൻഡ് മൈതാനിയില്‍നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.