തൊടുപുഴ: പിണറായി സർക്കാരിന്‍റെ ഇരട്ടത്താപ്പാണ് സിഎച്ച്ആർ വിഷയത്തിൽ സുപ്രീം കോടതിയിൽ തിരിച്ചടിക്ക് കാരണമെന്നും ഇതിൽ നിന്നും രക്ഷപ്പെടാൻ ജില്ലയിലെ ഇടതുനേതാക്കൾ കുറുക്കു വഴികൾ തേടേണ്ടതില്ലെന്നും ഡിസിസി പ്രസിഡന്‍റ് സി.പി. മാത്യു പറഞ്ഞു. സിഎച്ച്ആർ വിഷയത്തിൽ വനം,റവന്യു വകുപ്പുകൾ ഒരുനിലപാട് സ്വീകരിക്കാനുള്ള നടപടിയാണ് സർക്കാർ ചെയ്യേണ്ടത്.

സിഎച്ച്ആർ റവന്യു ഭൂമിയാണെന്ന് ചീഫ് സെക്രട്ടറി കോടതിയിൽ റിപ്പോർട്ട് നൽകിയെന്നു പറയുന്നവർ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ വനം മന്ത്രി സിഎച്ച്ആർ റിസർവ് വനമാണെന്നാണ്റിപ്പോർട്ട് വച്ചതെന്ന കാര്യം മറക്കരുത്. ഇതിനെതിരേ പ്രതികരിക്കാനോ റിപ്പോർട്ട് തിരുത്തിക്കാനോ ജില്ലയിൽ നിന്നുള്ള മന്ത്രിയോ സിഎച്ച് ആറിന്‍റെ പരിധിയിലുള്ള എംഎൽഎമാരോ തയാറായില്ല.

സിഎച്ച്ആർ വനമല്ലെന്ന നിലപാടാണ് സർക്കാരിന്േ‍റതെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പറയുന്നത്. ജില്ലയിലെ എൽഡിഎഫ് നേതാക്കൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ സിഎച്ച്ആർ റിസർവ് വനമാണെന്ന വനം വകുപ്പിന്‍റെ റിപ്പോർട്ട് തിരുത്തിക്കുകയാണ് ആദ്യം ചെയേണ്ടത്.എന്നിട്ട് സർക്കാരിനെ ന്യായീകരിക്കാൻ ഇറങ്ങുകയാണ് ഉചിതമെന്നും സി.പി. മാത്യു പറഞ്ഞു.