മരം വെട്ടിയത് ട്രീ കമ്മിറ്റിയുടെ അനുമതിയില്ലാതെ

നെടുങ്കണ്ടം: അപകടാവസ്ഥയിലായ മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റാനുള്ള ട്രീ കമ്മിറ്റിയുടെ അനുമതിയുടെ മറവില്‍ ഞാവല്‍ മരം പൂര്‍ണമായും വെട്ടിക്കടത്തിയതായി ആക്ഷേപം. നെടുങ്കണ്ടം പോസ്റ്റ് ഓഫീസിന് എതിര്‍വശത്തായി വ്യാപാരികള്‍ നട്ടുവളര്‍ത്തിയ ഞാവല്‍ മരമാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ വെട്ടിമാറ്റിയത്. ശനിയാഴ്ച രാവിലെ ആറരയോടെയാണ് കോണ്‍ട്രാക്ടറും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഞാവല്‍മരം വെട്ടിയത്. ടൗണിലെ വ്യാപാരികള്‍ എത്തിയപ്പോഴാണ് മരം വെട്ടിയത് അറിയുന്നത്.

ടൗണിലും പരിസര പ്രദേശങ്ങളിലും നില്‍ക്കുന്ന വന്‍ മരങ്ങളുടെ അപകടാവസ്ഥയിലായ ശിഖരങ്ങള്‍ വെട്ടുന്നതിന് മാത്രമാണ് പഞ്ചായത്ത് ട്രീ കമ്മിറ്റി പൊതുമരാമത്ത് വകുപ്പിന് അനുമതി നല്‍കിയത്. എന്നാല്‍ ഈ ഞാവല്‍ മരത്തിന്‍റെ ശിഖരങ്ങള്‍ വെട്ടുന്നതിനു പോലും പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി സമീപത്തെ വ്യാപാരികള്‍ സംരക്ഷിച്ചുവന്ന ഈ മരം വേനല്‍ക്കാലത്ത് കാല്‍നടയാത്രക്കാര്‍ക്കും സമീപത്തുള്ള വ്യാപാരികള്‍ക്കും തണലേകിയിരുന്നു.

സമീപത്തെ വ്യാപാരികള്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനോട് കാരണം തിരക്കിയിരുന്നു. ഈ മരം അപകടഭീഷണി ഉള്ളതിനാലാണ് വെട്ടിയതെന്നായിരുന്നു മറുപടി. യഥാര്‍ഥത്തില്‍ യാതൊരു ഭീഷണിയും ഇല്ലാത്ത ചെറുമരമായിരുന്നു ഇതെന്നു വ്യാപാരികള്‍ പറഞ്ഞു. അനധികൃതമായി മരം വെട്ടിക്കടത്തിയ സംഭവത്തില്‍ വ്യാപാരികള്‍ ഡിഎഫ്ഒയ്ക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. മരം വെട്ടിക്കടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.