തൊടുപുഴ: സിനിമാ പ്രവർത്തകരെ ആക്രമിച്ച കേസിൽ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയെ എസ്ഐ മർദിച്ചതായി പരാതി. കോലാനി പഞ്ചവടിപ്പാലം തോണിക്കുഴിയിൽ ടി.അമൽദേവാണ് പോലീസ് കസ്റ്റഡിയിൽ മർദനമേറ്റതായി മജിസ്ട്രേറ്റിനു മൊഴി നൽകിയത്.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്ന അമൽദേവ് ബുധനാഴ്ച വൈകുന്നേരമാണ് അഭിഭാഷകനുമൊത്ത് തൊടുപുഴ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ പ്രിൻസിപ്പൽ എസ്ഐ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നെന്ന് അമൽദേവിനൊപ്പമുണ്ടായിരുന്ന അഡ്വ. സാലു ബാഹുലേയൻ പറഞ്ഞു.

ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ മർദനമേറ്റ കാര്യം അമൽദേവ് മജിസ്ട്രേറ്റിനോട് പറഞ്ഞു. തുടർന്ന് അമൽദേവിനെ അശുപത്രിയിലെത്തിക്കണമെന്ന് പോലീസിന് മജിസ്ട്രേറ്റ് നിർദേശം നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി.

പ്രാഥമിക പരിശോധനയ്ക്ക് ശേഷം അമൽദേവിനെ ഇന്ന് ഓർത്തോ വിഭാഗത്തിലെ ഡോക്ടറെ കാണിക്കണമെന്ന് നിർദേശിച്ച ശേഷം ജയിലിലേക്ക് മടക്കിയയച്ചു. അതേസമയം പോലീസ് പ്രതികളെ ആരെയും മർദിച്ചിട്ടില്ലെന്നു തൊടുപുഴ സിഐ പറഞ്ഞു.