ഇടുക്കി: കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചതും 78,000 രൂപ കേന്ദ്ര സർക്കാർ സബ്സിഡി നൽകുന്നതുമായ ഓണ്‍ഗ്രിഡ് വൈദ്യുത പദ്ധതിയായ പുരപ്പുറം സോളാർ പദ്ധതിക്ക് ജില്ലയിലും തുടക്കമായി.

ഇടുക്കി രൂപത സാമൂഹ്യ ക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡവലപ്മെന്‍റ് സൊസൈറ്റി, സവിത്ര സോളാർ സൊലൂഷൻസ് എന്ന പബ്ലിക് ലിമിറ്റഡ് കന്പനിയുമായി ചേർന്ന് ജില്ലയിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ പാരന്പര്യേതവും ശുദ്ധവുമായ ഉൗർജ സ്രോതസുകളെ പ്രോത്സാഹിപ്പിച്ച് പ്രകൃതി സംരക്ഷണത്തിന് പിന്തുണ നൽകുകയാണ് ലക്ഷ്യമിടുന്നത്.

പുരപ്പുറം സോളാർ പദ്ധതിയുടെ ഭാഗമായി ഉയർന്ന ഗുണനിലവാരമുള്ളതും വിപണിയിൽ 26,000 രൂപ വിലവരുന്നതുമായ 150 ലിറ്ററിന്‍റെ സോളാർ വാട്ടർ ഹീറ്ററും നൽകുന്നുണ്ട്. ‌

കെഎസ് ഇബിയുമായുള്ള ധാരണ പ്രകാരം പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ആനുപാതികമായി ഉപഭോക്താവിന്‍റെ പ്രതിമാസ വൈദ്യുതി ബില്ലിൽ കുറവുവരും.

മൂന്ന് കിലോവാട്ട് സോളാർ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നവർക്ക് 5000 രൂപ വരെ ബില്ലിൽ കുറവ് വരുത്താനാകും. പുരപ്പുറം സോളാർ പദ്ധതിയിൽ ചേരുന്നവർക്ക് ഏഴുശതമാനം പലിശനിരക്കിൽ ബാങ്ക് വായ്പാ സൗകര്യവും ലഭ്യമാണ്.