അറക്കുളം: ബൈക്കുകൾ കൂട്ടിയിടിച്ച് പിതാവിനും മകൾക്കും പരിക്കേറ്റു. അറക്കുളം മുണ്ടയ്ക്കൽ ഷിജോ ശങ്കറി(40)നും മകൾക്കുമാണു പരിക്കേറ്റത്. അറക്കുളം എഫ്സിഐ ഗോഡൗണിൽ ജോലി ചെയ്യുന്ന ഷിജോ കുട്ടിക്കു മരുന്നു വാങ്ങാൻ ഇന്നലെ രാവിലെ ഒൻപതോടെ അറക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു പോകുന്പോൾ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിടിക്കുകയായിരുന്നു.

അപകടത്തിൽ രണ്ടുപേർക്കും സാരമായി പരിക്കേറ്റു. ഇരുവരെയും മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകിയ ശേഷം തൊടുപുഴയിലെ ആശുപത്രിയിലേയ്ക്കു മാറ്റി.

ഇവിടെ അപകടം പതിവായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. പലപ്പോഴും കോളജ് വിദ്യാർഥികൾ ഇരുചക്ര വാഹനങ്ങളിൽ അമിത വേഗതയിലാണ് സഞ്ചരിക്കുന്നത്. കാൽനടയാത്രക്കാർ ഭയത്തോടെയാണ് ഇതു വഴി സഞ്ചരിക്കുന്നത്. അപകടങ്ങൾ കുറയ്ക്കുന്നതിനുവേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.