കെഎസ്ആർടിസി ജീവനക്കാരെ മർദിച്ചവരെ അറസ്റ്റ് ചെയ്തു
1464236
Sunday, October 27, 2024 4:27 AM IST
രാജാക്കാട്: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ആനയിറങ്കലിനു സമീപം കെഎസ്ആർടിസി ബസ് തടഞ്ഞു ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ എൽദോസ്, കണ്ടക്ടർ ബാലാജി എന്നിവരെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലാണ് പൂപ്പാറ വേമ്പനാട്ട് അൻസാർ (46), പൂപ്പാറ ടവർ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മഞ്ചുമല സ്വദേശി കുമരേശൻ (33), എസ്റ്റേറ്റ് പൂപ്പാറ സിഎം കോട്ടേജിൽ ചെല്ലദുരൈ (54) എന്നിവരെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴച വൈകിട്ട് 4.45ന് പൂപ്പാറ ഭാഗത്തുനിന്നു മൂന്നാറിലേക്കു പോവുകയായിരുന്ന ബസ് പൂപ്പാറ ബവ്കോ ജംഗ്ഷനു സമീപം എത്തിയപ്പോൾ നിർത്തിയിട്ടിരുന്ന ഓട്ടോയിൽനിന്നു ചാടിയിറങ്ങിയ പ്രതികൾ കൈ കാണിച്ചു. എന്നാൽ ഇവർ മദ്യലഹരിയിലായിരുന്നതിനാൽ ബസ് നിർത്താതെ പോയി.
ഓട്ടോയിൽ പിന്നാലെയെത്തിയ പ്രതികൾ ആനയിറങ്കല്ലിനു സമീപം ബസ് തടഞ്ഞ് ഡ്രൈവർ എൽദോസ്, കണ്ടക്ടർ ബാലാജി എന്നിവരെ ആക്രമിക്കുകയായിരുന്നു. എൽദോസിന്റെ കാലിന് ചെറിയ പരിക്കേറ്റിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.