വണ്ടിപ്പെരിയാർ: അറുപത്തിരണ്ടാം മൈൽ പോളിടെക്നിക് കാമ്പസിനുള്ളിൽ വന്യമൃഗത്തെ കണ്ടു. പുലിയാണോ പൂച്ചപ്പുലിയാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം രാവിലെ ആറരയോടെ ലേഡീസ് ഹോസ്റ്റലിൽ ഭക്ഷണം പാകം ചെയ്യുന്ന ശരണ്യ ഹോസ്റ്റ്ലിലേക്കു പോകുമ്പോൾ പുലിയെന്ന് തോന്നിക്കുന്ന ജീവി റോഡിനു കുറുകെ പോകുന്നതായി കണ്ടു.

ഇവർ ഭയന്ന് ഒച്ച വച്ചതോടെ വന്യമൃഗം കാട്ടിലേക്ക് ഓടിയൊളിച്ചു. തനിയെ പോകാൻ ഭയന്ന ശരണ്യ മറ്റു ജീവനക്കാരെയും വിളിച്ചുവരുത്തിയാണു പോയത്.

തുടർന്ന് പോളിടെക്നിക് ജീവനക്കാർ വനപാലകരെ വിവരം മറിയച്ചതനുസരിച്ച് കുമളി ഫോറസ്റ്റ് ഒാഫീസിൽനിന്ന് വനപാലകരെത്തി തെരച്ചിൽ നടത്തിയെങ്കിലും ജീവിയെ കണ്ടെത്താനായിട്ടില്ല.

പെരിയാർ കടുവ സങ്കേതത്തിന്‍റെ അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഇവിടം.