ചെറുതോണി: ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സഹോദരങ്ങൾക്ക് മെഡൽ തിളക്കം. ചെറുതോണി പുതുവൽകരയ്ക്കാട്ട് പുത്തൻവീട്ടിൽ രാജന്‍റെയും രശ്മിയുടെയും മക്കളായ വിഷ്ണുവും വൃന്ദയുമാണ് ഏഷ്യൻ പഞ്ചഗുസ്തിയിൽ മെഡൽ നേടി നാടിന് അഭിമാനമായത്. വൃന്ദ രണ്ടു സ്വർണവും വിഷ്ണു ഒരു വെള്ളിയുമാണ് കരസ്ഥമാക്കിയത്.

ഇടതു കൈയിലും വലത് കൈയിലും സ്വർണം കൈവരിച്ചാണ് വൃന്ദ താരമായത്. ഇടത് കൈയിൽ വിഷ്ണു വെള്ളിത്തിളക്കവുമായി സഹോദരിക്കൊപ്പം നിന്നു. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് മെഡൽ നേടിയിട്ടുള്ള ഇവരുടെ ആദ്യ ദേശീയ മത്സരമായിരുന്നു ഇത്.

നിരവധി ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത പരിചസമ്പന്നരോട് മത്സരിച്ചാണ് 12-ാം ക്ലാസ്സുകാരനായ വിഷ്ണുവും 10-ാം ക്ലാസുകാരിയായ വൃന്ദയും അഭിമാന താരങ്ങളായത്.

പഞ്ചഗുസ്തി ദേശീയ ചാമ്പ്യൻ ഭൂമിയാംകുളം സ്വദേശി മുണ്ടനാനിയിൽ ജിൻസിയും കായികപരിശീലകനായ ഭർത്താവ് ജോസ് (ലാലു)വുമാണ് വിഷ്ണുവിന്‍റെയും വൃന്ദയുടെയും പരിശീലകർ. നാലാം ക്ലാസ് വിദ്യാർഥിയായ ജിഷ്ണു എന്നൊരു സഹോദരൻകൂടി ഇവർക്കുണ്ട്.