ചാത്തന്നൂർ: ദേശീയപാത 66-ന്‍റെ നിർമാണപ്രവൃത്തികൾമൂലം ആദിച്ചനല്ലൂർ ഗ്രാമവാസികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു.

ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകളായ ഇത്തിക്കര, മൈലക്കാട്, കൊട്ടിയം എന്നിവിടങ്ങളിലെ റോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും ശാശ്വതപരിഹാരം കാണുന്നതിനുമായി ചേർന്ന യോഗത്തിൽ വ്യാപാരികൾ, പൊതുജനങ്ങൾ, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു.ആദിച്ചനല്ലൂർ പഞ്ചായ ത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് രേഖ എസ്‌. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്‍റ് അനിൽകുമാർ, ക്ഷേമ കാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷാജി ലൂക്കോസ്, പഞ്ചായത്ത് അംഗങ്ങളായ ടിങ്കു, രാജു, സെക്രട്ടറി ഇൻ ചാർജ് ഫവാസ് എന്നിവർ പ്രസംഗിച്ചു.ഉപസമിതി രൂപീകരിച്ച് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ സർവകക്ഷി യോഗം തീരുമാനിച്ചു.