കൊല്ലം: ജില്ലാ പദ്ധതിയുടെ രൂപീകരണത്തിന് ഡിസംബര്‍ 30 നകം സര്‍ക്കാരിന് പദ്ധതി രേഖ സമര്‍പ്പിക്കുമെന്ന് ജില്ലാ വികസന സമിതി യോഗം അറിയിച്ചു. ഇതിനായി രൂപീകരിച്ച 35 ഉപസമിതികള്‍ക്ക് നവംബര്‍ ആദ്യവാരം പരിശീലനം നല്‍കും.

ജില്ലയുടെ സമഗ്ര വികസനത്തിനായി രേഖ തയാറാക്കുകയാണ് ജില്ലാ പദ്ധതി രൂപീകരണത്തലൂടെ ലക്ഷ്യമിടുന്നത്. മാലിന്യമുക്ത നവകേരളം കാമ്പയിനിന്‍റെ ഭാഗമായി 54 ശതമാനം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായും 60 ശതമാനം സ്‌കൂളുകള്‍ ഹരിത വിദ്യാലയങ്ങളായും മാറിയതായി യോഗം വിലയിരുത്തി.

ഹോം സര്‍വേ വേഗത്തിലാക്കണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കിഴക്കേ കല്ലട സബ്‌സ്റ്റേഷന്‍ നിര്‍മാണം പാതിവഴിയിലായത് സംബന്ധിച്ചും ശാസ്താംകോട്ട, മൈനാഗപ്പള്ളി, പടിഞ്ഞാറേ കല്ലട ഭാഗങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചവറ സര്‍ക്കാര്‍ കോളജ് ഭൂമി തരംമാറ്റം നടപടി വേഗത്തിലാക്കണമെന്ന് സുജിത്ത് വിജയന്‍പിള്ള എംഎല്‍എ പറഞ്ഞു. കോവില്‍ത്തോട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അപ്രോച്ച് റോഡിനായി സ്ഥലമേറ്റെടുക്കല്‍ പ്രവര്‍ത്തി ഊര്‍ജിതമാക്കണമെന്നും തേവലക്കര വാര്‍ഡില്‍ ഉണ്ടായ കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.

ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വീസ് റോഡുകളുടെ അറ്റക്കുറ്റപണി നടത്തണമെന്ന് എം. നൗഷാദ് എംഎല്‍എ ആവശ്യപ്പെട്ടു. കായിക വികസനത്തിന്‍റെ ഭാഗമായി ബോക്‌സിംഗ് ഏരിയക്ക് റിംഗ് പണികഴിപ്പിക്കുന്നതിന് കന്‍റോണ്‍മെന്‍റ് മൈതാനിയില്‍ സ്ഥലം അനുവദിക്കണമെന്നും ലീസിന് സ്ഥലം എടുക്കുമ്പോള്‍ ഭാരിച്ച തുക നല്‍കണമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയപാതയുടെ അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വാഹന ഗതാഗത തടസവും അപകടങ്ങള്‍ ഉണ്ടാക്കുന്നതായും സി.ആര്‍. മഹേഷ് എംഎല്‍എ പറഞ്ഞു. ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകളും വൈദ്യുതി ഉപാധികള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണനല്ലൂര്‍ ടൗണ്‍ വികസനത്തിന് നിര്‍ത്തിവച്ച നഷ്ടപരിഹാരത്തുക വിതരണം പുനരാരംഭിക്കണം. അടുത്ത മഴയ്ക്ക് മുന്നോടിയായി വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകള്‍ അടയാളപ്പെടുത്തി ശുചീകരണ പ്രവര്‍ത്തികള്‍ നടത്തുന്ന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പി.സി. വിഷ്ണുനാഥ് എംഎൽഎ മുന്നോട്ടുവെച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷനായി. എഡിഎം ജി. നിര്‍മല്‍കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ജെ. ആമിന, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.