കൊല്ലം: സംസ്ഥാനത്തെ പെൻഷൻകാർക്ക് കുടിശികയായ ഏഴ് ഗഡു ക്ഷാമാശ്വാസത്തിൽ ഒരെണ്ണം മാത്രം അനുവദിക്കുകയും പൂർവകാല പ്രാബല്യം സൂചിപ്പിക്കുകയും ചെയ്യാത്ത സർക്കാർ നടപടി നിരാശാജനകമാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് എ.എ. റഷീദും ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാറും പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച രണ്ട്ശതമാനം ക്ഷാമാശ്വാസത്തിന്‍റെ 78 ശതമാനം വരുന്ന ഭീമമായ കുടിശിക തുക മുക്കിയതിന്‍റെ തുടർച്ചയായി 40 മാസത്തെ 120 ശതമാനം വരുന്ന തുക തട്ടിയെടുക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.

കേവലം ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, ജീവനക്കാരുടേയും പെൻഷൻകാരുടേയും എതിർപ്പ് മറികടക്കാനുള്ള വിദ്യ പ്രയോഗിച്ച ധനകാര്യ മന്ത്രിക്കും സർക്കാരിനും ക്ഷാമാശ്വാസ കവർച്ച വൻ തിരിച്ചടിയാകുമെന്ന് അവർ പറഞ്ഞു.