കൊല്ലം: കൊടിയ യാതനകള്‍ക്ക് ഒടുവില്‍ ലേഖന്‍ സുകേഷന്‍ (57) ഗാന്ധിഭവനിലെത്തി. പരവൂര്‍ കലയ്‌ക്കോട് ചമ്പച്ചാല്‍ സ്വദേശിയായ സുകേശൻ ഒമാനിലേക്ക് പോകുമ്പോള്‍ മനസ് നിറയെ സ്വപ്നങ്ങളായിരുന്നു.

34 വര്‍ഷത്തെ പ്രവാസ ജീവിതത്തിലൂടെ കൂടപ്പിറപ്പിന്‍റെ ജീവിതം കര കയറ്റി. അവരെ വിവാഹം കഴിച്ചയച്ചു. നാട്ടില്‍ സ്വന്തമായി ഒരു വീട് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിടയില്‍ മാതാപിതാക്കള്‍ മരിച്ചു.എന്നാൽ മറ്റുള്ളവര്‍ക്കായി ജീവിക്കുന്നതിനിടയില്‍ സ്വന്തം ജീവിതം കെട്ടിപ്പടുക്കാന്‍ ലേഖന്‍ സുകേഷന് സാധിച്ചില്ല.

ഇതിനിടെ രോഗങ്ങള്‍ പിടിപെട്ട ലേഖന്‍ സുകേഷന് കാഴ്ച ശക്തി നഷ്ടമായി. തുടര്‍ന്ന് മതിയായ രേഖകളില്ലാതെ വര്‍ഷങ്ങളായി ഒമാനില്‍ കഴിയുകയായിരുന്നു. കെഎംസിസി ഭാരവാഹികളായ റഫീഖ് ശ്രീകണ്ഠപുരം, അമീര്‍ കവനൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈദ്യസഹായവും ഭക്ഷണവും പാര്‍പ്പിടവും നല്‍കിപ്പോന്നു. അദ്ദേഹത്തിന്‍റെ പിഴ മുഴുവന്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ തൊഴില്‍ മന്ത്രാലയത്തില്‍ കൊടുക്കുകയും ചെയ്തു.

മസ്‌കറ്റ് കെഎംസിസി ദേശീയ കമ്മിറ്റി ട്രഷർ കെ. യൂസഫ് സലിം പത്തനാപുരം ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജനുമായി ഇടപെട്ടാണ് ഗാന്ധി ഭവനിൽ പ്രവേശിപ്പിക്കാൻ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ലേഖന്‍ സുകേഷനേ ഡെല്‍സ സെക്രട്ടറിയും സബ് ജഡ്ജുമായ കെ.എസ്. ഷംനാദിന്‍റെ നേതൃത്വത്തില്‍ എം.എം. സഫ, കെഎംസിസി മസ്‌ക്കറ്റ് ദേശീയ കമ്മറ്റി മുന്‍ ട്രഷറര്‍ യൂസുഫ് സലീം, ഗാന്ധിഭവന്‍ കോ-ഓര്‍ഡിനേറ്റര്‍ സിദ്ദിഖ് മംഗലശേരി, ആന്‍റണി മരിയാന്‍, ഷീര്‍ മുഹമ്മദ്, ജയകുമാര്‍, അശോകന്‍ തിരുമല, ഗാന്ധിഭവൻ സേവനപ്രവർത്തകരായ ജോളി ഫിലിപ്പ്, ബിനോയ്, അനന്തു എന്നിവര്‍ ചേര്‍ന്ന് ഗാന്ധിഭവനിലേക്ക് ഏറ്റെടുക്കുകയായിരുന്നു.