കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഇഎസ്എം കോളനിയിലെ സെന്‍റ് സെബാസ്റ്റ്യൻ ദേവാലയത്തിലെ മാതാവിന്‍റെ കുരിശടി കാണിക്കവഞ്ചി വീണ്ടും മോഷ്ടിച്ചു. അഞ്ച് മാസങ്ങൾക്ക് മുൻപ് ഇതേ ദേവാലയത്തിലെ കാണിക്ക വഞ്ചി തകർത്തു മോഷണം നടത്തിയ പ്രതികളെ ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം രാത്രിയിൽ വൈദ്യുതി നിലച്ച സമയത്താണ് മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

കുളത്തൂപ്പുഴ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ അടിക്കടി മോഷണങ്ങൾ നടക്കുന്നത് മൂലം ജനങ്ങൾ ഭീതിയിലാണ്. അന്നേദിവസം തന്നെ അന്തർ സംസ്ഥാന പാതയോരത്ത് ശിഹാബുദീന്‍റെ ഉടമസ്ഥയിലുള്ള റിഹാന സ്റ്റോറിലും മോഷണം നടന്നു. കടയുടെ നിര പലകകൾ തകർത്താണ് മോഷണം നടത്തിയത്.

രാവിലെ കട തുറക്കാനായി ഉടമ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം അറിയിക്കുകയും പോലീസ് എത്തി പരിശോധന നടത്തുകയും കേസെടുക്കുകയും ചെയ്തു. കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 7,000 ത്തോളം രൂപയും സാധനങ്ങളും ബിസ്ക്കറ്റുകളും നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. സെന്‍റ് സെബാസ്റ്റ്യൻ പള്ളി കാണിക്ക വഞ്ചിയിൽ നിന്ന് 8000 രൂപയോളം നഷ്ടമായിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

പോലീസിന്‍റെ പെട്രോളിംഗ് കാര്യക്ഷമമല്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. രാത്രികാലങ്ങളിൽ അടിക്കടി വൈദ്യുതി പോകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കുളത്തൂപ്പുഴ നിവാസികൾ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.