കുണ്ടറ: കുണ്ടറ - പള്ളിമുക്ക് റെയിൽവേ മേൽപ്പാല നിർമാണത്തിന് 43.32 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു. റെയിൽവേ മേൽപ്പാല നിർമാണത്തിനുള്ള നിർവഹണ ഏജൻസിയായി ആർബിഡിസികെയെ പുനർനിയമിക്കുന്ന ഉത്തരവ് ഇറങ്ങി. മേൽപ്പാലത്തിന്‍റെ നിർമാണ ചുമതല ആദ്യകാലത്ത് ആർബിഡിസികെയ്ക്കായിരുന്നു. പിന്നീട് മറ്റൊരു പദ്ധതിയുടെ ഭാഗമായി കെആർഎഫ്ബി നിർവഹണ ഏജൻസിയായി മാറുകയായിരുന്നു.

ഈ സാഹചര്യത്തിൽ പദ്ധതി നീണ്ടു പോകുകയും മേൽപ്പാല നിർമാണം പ്രതിസന്ധിയിലാകുകയും ചെയ്തു. ഈ വിഷയം പി.സി. വിഷ്ണുനാഥ് എംഎൽഎ നിയമസഭയിൽ സബ്മിഷനായി ഉന്നയിക്കുകയും, പിന്നീട് പിഡബ്ല്യൂഡി സെക്രട്ടറിയുടെ അധ്യക്ഷതയിൽ കെആർഎഫ്ബിയുടെയും ആർബിഡിസികെയുടേയും, എൻഎച്ച്എ ഐയുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു ചേർക്കുകയും ചെയ്തിരുന്നു.

യോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ നിർവഹണ ഏജൻസിയായി വീണ്ടും ആർബിഡിസികെയെ നിശ്ചയിച്ചു. റെയില്‍വേയുടെ ഭാവി വികസന പദ്ധതികള്‍കൂടി പരിഗണിച്ച് ജിഎഡി(ജനറല്‍ അലൈമെന്‍റ് ഡ്രായിംഗ് ) പരിഷ്ക്കരിച്ചതായി റെയില്‍വേ അറിയിച്ചു.

തുടർന്ന് റെയില്‍വേ ഉദ്യോഗസ്ഥർ ഉള്‍പ്പെട്ട യോഗം വിളിച്ചു ചേര്‍ത്തിരുന്നു. നിര്‍വഹണ ഏജന്‍സിയെ ചുമതലപ്പെടുത്തി ഉത്തരവായാല്‍ ജിഎഡി അപ്രൂവല്‍ പുതുക്കി നല്‍കാനുളള നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ അറിയിച്ചു.