ഓയില്‍പാം മേഖലയിലെ മൃഗാവശിഷ്ടം കാട്ടുപോത്തിന്റേതെന്ന് വനം വകുപ്പ്
1464299
Sunday, October 27, 2024 6:21 AM IST
അഞ്ചൽ: ഓയില്‍പാം മേഖലയിൽ നിന്ന് കണ്ടെത്തിയ മൃഗഅവശിഷ്ടം കാട്ടുപോത്തിന്റെതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. ലഭിച്ച മൃഗാവശിഷ്ടത്തിന്റെ പരിശോധന ഫലം വന്നിട്ടില്ല. എന്നാൽ ലഭിച്ച രോമങ്ങളും മറ്റ് ഭാഗങ്ങളും പരിശോധിച്ചതില്‍ നിന്നാണ് കാട്ടുപോത്തിനെ ന കൊന്നതായി വനം വകുപ്പ് സ്ഥിരീകരിച്ചത്.
ഇതോടെ കേസ് അന്വേഷണം ഊര്‍ജിതമാക്കി. അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അജികുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് അന്വേഷിക്കുന്നത്. ഓയില്‍പാം തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരെ വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കുളത്തൂപ്പുഴ വിളക്കുപാറ, തെന്മല പ്രദേശങ്ങളിലെ മൃഗവേട്ടക്കാര്‍, സ്ഥിരം വനം കുറ്റവാളികള്‍ എന്നിവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഓയില്‍പാം ജീവനക്കാര്‍ അടക്കം നിരവധിപ്പേര്‍ നിരീക്ഷണത്തിലാണ്. മൃഗാവഷിഷ്ടത്തിന്റെ പഴക്കം കണക്കാക്കി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിക്കാനുള്ള നടപടി ആരംഭിച്ചു.
പരാതി ഉയര്‍ന്നതോടെ മറവ് ചെയ്ത മൃഗാവശിഷ്ടം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. പ്രതികളെകുറിച്ചുള്ള സൂചന ലഭിച്ചിട്ടില്ല.