കുണ്ടറ: വിദ്യാർഥികളെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ച കേസിലെ പ്രതി പിടിയിൽ. പേരയം പടപ്പക്കര കരിക്കുഴി സരിത ഭവനിൽ രജിനെ (27) ആണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 10 ന് വൈകുന്നേരം 5.30 ന് ആശുപത്രിമുക്ക് - കാഞ്ഞിരകോട് റോഡിലായിരുന്നു കേസിന് ആസ്പദമായ സംഭവം.

കോളജിൽ നിന്നു മടങ്ങി വഴിയരികിൽ സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുകയായിരുന്ന വിദ്യാർഥിനിയെ ഓട്ടോയിലെത്തിയ നാലംഗ സംഘം അശ്ലീല ചുവയോടെ കമന്‍റ് അടിച്ചു. ഇത് ചോദ്യം ചെയ്ത സുഹൃത്തുകളെ അക്രമി സംഘം കമ്പി വടി ഉപയോഗിച്ച് മർദിക്കുകയായിരുന്നു.

വിദ്യാർഥികളുടെ കൈയിൽ ഉണ്ടായിരുന്ന ഐ ഫോണും ബാഗും പ്രതികൾ പിടിച്ചു വാങ്ങി. സംഘത്തിലെ ഒന്നും രണ്ടും പ്രതികളും കുമ്പളം സ്വദേശികളുമായ പ്രഭാത്, ചെങ്കീരി അനീഷ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തിനുശേഷം ഒളിവിൽ പോയ രജിനെ കുണ്ടറ എസ്എച്ച്ഒ അനിൽകുമാറിന്‍റെ നേതൃത്വത്തിൽ അംബരീഷ്, ബിൻസ് രാജ്, സിപിഒ മാരായ ശ്രീജിത്ത്‌, മനു, അരുൺ വി രാജ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കേസിലെ മൂന്നാംപ്രതി ഡോണൽ ഉടൻ പിടിയിലാകുമെന്ന് കുണ്ടറ പോലീസ് അറിയിച്ചു.