കൊല്ലം: നവകേരള കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വാര്‍ഷിക ആരോഗ്യ പരിശോധന ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ. അനിത അറിയിച്ചു.

ഇതിനായി ആശാപ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി 30 വയസിനു മുകളില്‍ പ്രായമുള്ള എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് സര്‍വേ നടത്തുന്നവരുടെ സ്‌ക്രീനിംഗ് അതത് ജനകീയാരോഗ്യ കേന്ദ്രങ്ങളില്‍ ജെപിഎച്ച്എന്‍, ജെഎച്ച്ഐ, എംഎല്‍എസ്പി എന്നിവര്‍ ചേര്‍ന്ന് നടത്തി ചികിത്സ ആവശ്യമുള്ളവരെ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് റഫര്‍ ചെയ്ത് ചികിത്സ ഉറപ്പാക്കും.

സര്‍വേ നടത്തുന്നതിലൂടെ ജീവിതശൈലീരോഗങ്ങള്‍ നേരത്തെ കണ്ടുപിടിക്കാന്‍ സാധിക്കും. ഇ-ഹെല്‍ത്ത് വികസിപ്പിച്ചെടുത്ത 'ശൈലീ ' എന്ന ആപ്ലിക്കേഷന്‍ വഴിയാണ് സര്‍വേ നടത്തുന്നത്. ഇതിനായി ആശാപ്രവര്‍ത്തകര്‍ വീടുകളില്‍ എത്തുമ്പോള്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.